Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിലക്കയറ്റത്തിനെതിരെ...

വിലക്കയറ്റത്തിനെതിരെ ശക്തമായ സമരത്തിന്​ കോൺഗ്രസ്​

text_fields
bookmark_border
തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റത്തിനും പെട്രോൾ-ഡീസൽ വിലവർധനക്കും എതിരെ ശക്തമായ സമരം നടത്താൻ കോൺഗ്രസ് തീരുമാനം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. പെട്രോൾ വിലയുടെ പേരിൽ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കൊള്ളക്ക് സംസ്ഥാന സര്‍ക്കാറും കൂട്ടുനില്‍ക്കുകയാണെന്ന് രാഷ്ട്രീയകാര്യ സമിതി യോഗം കുറ്റപ്പെടുത്തി. പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും പെട്രോൾ വിൽപനയിലൂടെ ലഭിക്കുന്ന നികുതി വേണ്ടെന്നുവെക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിലക്കയറ്റത്തിന് പ്രധാന കാരണം പെട്രോൾ, ഡീസൽ വിലയിലെ വർധന ആണ്. 2012 മേയിൽ അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 150 ഡോളർ വില ഉണ്ടായിരുന്നപ്പോൾ ഇന്ത്യയിലെ പെട്രോൾ വില ലിറ്ററിന് 77 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലി​െൻറ വില ബാരലിന് 48.23 ഡോളർ മാത്രമുള്ള ഇൗ സമയത്ത് ഇന്ത്യയിൽ പെട്രോളി​െൻറ വില 74.35 രൂപയാണ്. ഏക്‌സൈസ് തീരുവയായി 21.48 രൂപ കേന്ദ്രവും വില്‍പന നികുതിയായി 17.44 രൂപ സംസ്ഥാനവും ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നുണ്ട്. ഇതിലൂടെ കേന്ദ്രം പ്രതിവര്‍ഷം 2.50 ലക്ഷം കോടിയും സംസ്ഥാനം 6500 കോടിയും ഉണ്ടാക്കുന്നു. ഇത് കൊള്ളയാണ്. വിലക്കയറ്റം നിയന്ത്രിക്കണമെന്നും പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പാർട്ടിയുടെ ജനപ്രതിനിധികള്‍, കെ.പി.സി.സി--ഡി.ഡി.സി ഭാരവാഹികള്‍ എന്നിവരെ പെങ്കടുപ്പിച്ച് ഈ മാസം 26ന് തലസ്ഥനത്ത് സെക്രട്ടേറിയറ്റിനും ഏജീസ് ഓഫിസിനും മുന്നില്‍ ഒരേസമയം, ധർണ നടത്തും. ബി.ജെ.പി--സി.പി.എം അക്രമത്തിനും അഴിമതിക്കും എതിരെ ഗാന്ധിജയന്തി ദിനത്തില്‍ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 'ഗാന്ധിയിലേക്ക് മടങ്ങൂ' മുദ്രാവാക്യവുമായി ഏകദിന ഉപവാസം സംഘടിപ്പിക്കും. ഗൗരി ലങ്കേഷി​െൻറ വധത്തില്‍ പ്രതിഷേധിച്ച് ഒക്േടാബറിൽ ദേശീയ മാധ്യമപ്രവർത്തകരെ പെങ്കടുപ്പിച്ച് തിരുവനന്തപുരത്ത് സെമിനാര്‍ സംഘടിപ്പിക്കും. പറവൂരില്‍ വിദ്വേഷ പ്രസംഗം നടത്തിയ കെ.പി. ശശികലക്കെതിരെ കേെസടുത്തത് ദുര്‍ബലമായ വകുപ്പുകൾ അനുസരിച്ചാണ്. വി.ഡി. സതീശ​െൻറ പതിനാറടിയന്തരം നടത്തുമെന്ന് പറഞ്ഞ ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബുവിനെതിരെ കേസും ഇല്ല. ഇതെല്ലാം പിണറായി വിജയ​െൻറ മൃദു ഹിന്ദുത്വ സമീപനത്തി​െൻറ ഭാഗമാണ്. സ്വാതന്ത്ര്യദിനത്തിന് ദേശീയപതാക ഉയര്‍ത്തിയ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്തിന് നോട്ടീസ് നല്‍കിയ ജില്ല കലക്ടറെ സംസ്ഥാന സർക്കാർ സ്ഥലംമാറ്റിയപ്പോള്‍ ബംഗാളില്‍ മമത ബാനര്‍ജി അദ്ദേഹത്തി​െൻറ പരിപാടിക്കുപോലും അനുമതി നല്‍കിയില്ല. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് പിണറായി സ്വീകരണം നല്‍കിയത് സംസ്ഥാനത്തി​െൻറ ടൂറിസം, െഎ.ടി വികസനത്തിനാണോ അതോ മോദിയുമായി പാലം ഉണ്ടാക്കാനാണോ എന്ന് സംശയമുണ്ടെന്നും ഹസന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story