Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രിയുടെ ചൈന...

മന്ത്രിയുടെ ചൈന യാത്രാനുമതി: പുനഃപരിശോധന സാധ്യത മങ്ങുന്നു

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദര്‍ശനാനുമതി നിഷേധിച്ച നടപടിയിൽ കേന്ദ്രസർക്കാറി​െൻറ പുനഃപരിശോധന സാധ്യത മങ്ങുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നേരന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവർക്ക് കത്തയച്ചെങ്കിലും ശനിയാഴച രാത്രി വൈകിയും ഇതുസംബന്ധിച്ച മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് വിവരം.അതൃപ്തിയറിയിച്ച് കടകംപള്ളി സുരേന്ദ്രനും വിദേശകാര്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.മന്ത്രിക്ക് സന്ദർശനാനുമതി നൽകിയതിൽ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന നിലപാട് ആവർത്തിക്കുക മാത്രമാണ് കേന്ദ്രം കൈക്കൊണ്ടിട്ടുള്ളത്. എന്നാൽ, എന്തുകൊണ്ടാണ് അനുമതി നിഷേധിച്ചതെന്ന കാര്യം വ്യക്തമാക്കാൻ വിദേശകാര്യ മന്ത്രാലയം തയാറായിട്ടുമില്ല. ഇന്ത്യ-ചൈന തര്‍ക്കമാണ് അനുമതി നിഷേധിക്കാനുള്ള കാരണമെന്നും അതല്ല ഉദ്യോഗസ്ഥർ മാത്രം പെങ്കടുക്കേണ്ട ചടങ്ങായതിനാലാണ് അനുമതി നിഷേധിച്ചതെന്നുമൊക്കെയുള്ള അനൗദ്യോഗിക വിശദീകരണങ്ങൾ മാത്രമാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽനിന്നുമുണ്ടായിട്ടുള്ളത്. എന്നാൽ, ഇന്ത്യ-ചൈന തർക്കമല്ല ഇതിനു പിന്നിൽ രാഷ്ട്രീയംതന്നെയാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാർ. കേരളത്തിന് ഏറെ പ്രയോജനം ലഭിക്കേണ്ടതായിരുന്നു മന്ത്രിയുടെ ചൈനയുടെ യാത്രയെന്നാണ് സംസ്ഥാനത്തി​െൻറ വിലയിരുത്തൽ. എന്നാൽ, ചൈനയും ഇന്ത്യയും തമ്മിെല ബന്ധം ഏറെ ഉലഞ്ഞിരുന്ന സാഹചര്യത്തിൽ പോലും മൂന്നു കേന്ദ്രമന്ത്രിമാർ ചൈനയിൽ സന്ദർശനം നടത്തിയിരുെന്നന്നതാണ് വസ്തുത. അത്രയും പ്രശ്നമില്ലാത്ത ഇൗ സാഹചര്യത്തിൽ എന്തുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രന് അനുമതി നിഷേധിച്ചത് എന്നതിൽ ഇതുവരെ വ്യക്തത വരുത്താൻ കേന്ദ്ര മന്ത്രാലയത്തിന് സാധിച്ചിട്ടില്ല. ഈ മാസം 11 മുതല്‍ 16 വരെ ചൈനയില്‍ െഎക്യരാഷ്ട്രസഭക്ക് കീഴിെല ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര വിദേശമന്ത്രാലയം അനുമതി നിഷേധിച്ചത്. ചൈന യാത്രക്കുള്ള ത​െൻറ അപേക്ഷ വിദേശകാര്യമന്ത്രാലയത്തിൽ എത്തിയപ്പോഴാണ് തിരസ്കരിക്കപ്പെട്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. അനുമതി നിഷേധിച്ചതിലൂടെ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകിയത്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെങ്കിൽ നന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story