Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാസ്താംപാറയിൽ...

ശാസ്താംപാറയിൽ ജനപ്രവാഹം; സുരക്ഷയൊരുക്കൽ വെല്ലുവിളി

text_fields
bookmark_border
* സുരക്ഷാവേലികളോ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ ഇല്ല വിളപ്പിൽ: ശാസ്താംപാറ ടൂറിസം കേന്ദ്രത്തിലെ 'ഓണനിലാവ്' ആസ്വദിക്കാൻ നഗരത്തിൽനിന്ന് ജനം ഒഴുകിയെത്തിയതോടെ സുരക്ഷയൊരുക്കൽ വിളപ്പിൽ പൊലീസിന് വെല്ലുവിളിയായി. വിളപ്പിൽ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ഓണക്കാലത്താണ് ശാസ്താംപാറ ഓണം വാരാഘോഷത്തിന് തുടക്കമിട്ടത്. ഒരു ലക്ഷത്തോളം ആളുകൾ കഴിഞ്ഞവർഷം ശാസ്താംപാറയുടെ പ്രകൃതിഭംഗിയും ഓണക്കാഴ്ചയും കാണാനെത്തിയതായാണ് പഞ്ചായത്ത് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കൊല്ലം അത് ഒന്നരലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടൽ. ഉയരം കൂടിയ കരിമ്പാറക്കൂട്ടത്തി​െൻറ മുകൾപ്പരപ്പിലാണ് ആഘോഷങ്ങൾ. സുരക്ഷാവേലികളോ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ ഇവിടെയില്ല. വിളപ്പിൽശാല പൊലീസിലെ സേനാംഗങ്ങളുടെ കുറവും ശാസ്താംപാറയിലെ സുരക്ഷാ വീഴ്ചക്ക് കാരണമാകും. ഇത്രയേറെ ജനം വന്നെത്തുന്ന കേന്ദ്രത്തിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാൻ ശ്രമം നടത്താത്തത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പ്രദേശത്ത് ഇടക്കിടെയുണ്ടാകുന്ന ചാറ്റൽ മഴ കിഴുക്കാംതൂക്കായ പാറയിൽ വഴുക്കലുണ്ടാക്കുന്നുണ്ട്. അഗ്നിശമനസേനയുടെ സേവനം ഇവിടെ വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. മൂന്ന് റോഡുകളാണ് ശാസ്താംപാറയിലേക്കുള്ളത്. ഇതിൽ കരുവിലാഞ്ചി വഴിയുള്ള റോഡ് ഗതാഗതക്രമീകരണത്തി​െൻറ ഭാഗമായി വൺവേ ആക്കിയിട്ടുണ്ട്. എന്നാൽ, എളുപ്പമാർഗം ഇതായതിനാൽ ആളുകൾ ഈ റോഡിലൂടെയാണ് ശാസ്താംപാറയിലേക്ക് പോകുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story