Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫയർഫോഴ്സ്...

ഫയർഫോഴ്സ് എത്തിയപ്പോഴേക്കും 'പരേതൻ' കവലയിലൂടെ നടന്നുവന്നു

text_fields
bookmark_border
ശാസ്താംകോട്ട: മൂന്നുദിവസമായി കാണാതായ ഗൃഹനാഥ​െൻറ 'മൃതദേഹം' കിണറ്റിൽനിന്ന് പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘം എത്തിയപ്പോഴേക്കും 'പരേതൻ' ജീവനോടെ കവലയിൽ പ്രത്യക്ഷപ്പെട്ടു. ശൂരനാട് വടക്ക് പാറക്കടവ് പുലിക്കുളം പനച്ചി വിളയിൽ വിദ്യാധരൻ നായരാണ് (52) നാട്ടുകാരെയും വീട്ടുകാരെയും ആശങ്കയിലാഴ്ത്തിയശേഷം നാടകീയമായി മടങ്ങിയെത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പേതാടെയാണ് നാട്ടുകാർ ശാസ്താംകോട്ട ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. വിദ്യാധരൻനായരുടെ വസ്ത്രങ്ങളും ചെരിപ്പും വീട്ടിലെ കിണറി​െൻറ പരിസരത്ത് കണ്ടതിനെ തുടർന്നായിരുന്നിത്. ഉടൻതന്നെ അഗ്നിശമന സേന ഉദ്യോഗസ്ഥർ വലിയ സന്നാഹങ്ങളുമായി സംഭവസ്ഥലത്തേക്ക് കുതിച്ചു. പിന്നാലെ ജീപ്പിൽ സ്റ്റേഷൻ ഓഫിസറും ശൂരനാട്ടെത്തി. സേനാംഗങ്ങൾ കിണറ്റിൽ ഇറങ്ങാൻ തയാറെടുക്കവെ പുലിക്കുളം കവലയിൽ വിദ്യാധരൻനായരെ കണ്ടതായ വിവരമെത്തി. ഇതോടെ നാട്ടുകാർ അവിടേക്ക് കുതിച്ചു. പിന്നാലെ അഗ്നിശമന സേനാംഗങ്ങളും. ഇതിനിടെ വിദ്യാധരൻ നായരെ നാട്ടുകാർ അനുനയത്തിൽ വളഞ്ഞുെവച്ച് ശൂരനാട് പൊലീസിനെ വരുത്തി. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇദ്ദേഹത്തെ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്കൊപ്പം വിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story