Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 5:17 AM GMT Updated On
date_range 29 Oct 2017 5:17 AM GMTനിർമൽകൃഷ്ണ തട്ടിപ്പിൽ 25 ലക്ഷം നഷ്ടപ്പെട്ട ഗൃഹനാഥൻ ആത്മഹത്യചെയ്തനിലയിൽ
text_fieldsbookmark_border
പാറശ്ശാല: നിർമൽകൃഷ്ണ ഫിനാൻസ് തട്ടിപ്പിൽ 25 ലക്ഷം രൂപ നഷ്ടപ്പെട്ട ഗൃഹനാഥനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങരക്ക് സമീപം താന്നിവിള അശ്വതിയിൽ വേണുഗോപാലൻ നായർ (63) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് മൂന്നോടെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വേണുഗോപാലൻ നായർ ബോംബെയിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. വേണുഗോപാലൻ നായർക്ക് രണ്ട് പെൺമക്കളാണുള്ളത്. വിദ്യയും ദിവ്യയും. മക്കളുടെ വിവാഹത്തിനായി വർഷങ്ങളായി സമ്പാദിച്ച തുകയാണ് നിർമൽകൃഷ്ണ ഫിനാൻസിൽ നിക്ഷേപിച്ചത്. ഇളയ മകൾ ദിവ്യയുടെ വിവാഹം ഫെബ്രുവരി ഏഴിന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് നിർമൽകൃഷ്ണ ഫിനാൻസ് പൂട്ടിയത്. മകളുടെ വിവാഹം എങ്ങനെ നടത്തുമെന്ന ആശങ്കയിലായിരുെന്നന്നും നടത്താൻ സാധിക്കാത്ത മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: ശ്രീകുമാരിയമ്മ. സംഭവത്തെത്തുടർന്ന് നിർമൽകൃഷ്ണ ഫിനാൻസ് ഉടമ നിർമലനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പാറശ്ശാല സി.െഎ ബിനു അറിയിച്ചു. കാപ്ഷൻ വേണുഗോപാലൻ നായർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story