Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധികൃതരുടെ അനാസ്​ഥയിൽ...

അധികൃതരുടെ അനാസ്​ഥയിൽ പൊതുവിദ്യാലയത്തിെൻറ ഭാവി ഇരുളടയുന്നു

text_fields
bookmark_border
ബാലരാമപുരം: സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ബാലരാമപുരം ഗവൺമ​െൻറ് ഹയർസെക്കൻററി സ്കൂളി​െൻറ വികസനം ഇരുളടയുന്നു. സ്കൂളിൽ പി.ടി.എ കമ്മിറ്റിയില്ലാത്തത് വികസനത്തെ കാര്യമായി ബാധിക്കുന്നു. കഴിഞ്ഞ നാലുവർഷത്തിലേറെയായി ബാലരാമപുരം സ്കൂളിൽ പി.ടി.എ കമ്മിറ്റി ഇല്ലാതായിട്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നം കോടതിയിലെത്തിയതാണ് പി.ടി.എ രൂപവത്കരണമില്ലാതാക്കിയത്. എന്നാൽ, കഴിഞ്ഞവർഷം പി.ടി.എ കമ്മിറ്റി രൂപവത്കരിക്കാൻ അഭിഭാഷക കമീഷനെ നിയോഗിച്ചെങ്കിലും സ്കൂൾ അധികൃതരുടെ അനാസ്ഥ കാരണം നടന്നില്ല. കോടതിയിൽ അപ്പീൽ നൽകി പി.ടി.എ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് രക്ഷാകർത്താക്കളുടെ ആവശ്യവും ശക്തമായിട്ടുണ്ട്. പി.ടി.എ തെരഞ്ഞെടുപ്പിലെ അപകതയെക്കുറിച്ച് ഒരുവിഭാഗം നൽകിയ പരാതിയെതുടർന്നാണ് കമ്മിറ്റി രൂപവത്കരണം നിലച്ചത്. സ്കൂളിന് പുറത്ത് നിന്നെത്തുന്ന രാഷ്ട്രീയക്കാർ വിദ്യാർഥികളെ രണ്ട് ചേരികളാക്കി സംഘർഷം സൃഷ്ടിക്കുന്നതായും രക്ഷാകർത്താക്കൾ ആരോപിച്ചു. പി.ടി.എ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ മുന്നിൽ നിർത്തി നിരവധി ആക്രമണങ്ങളാണ് നടത്തിയത്. ഒരുമാസം മുമ്പ് ബാലരാമപുരം സ്കൂളിന് എം.എൽ.എ ഫണ്ടിൽനിന്ന് ബസ് അനുവദിച്ചുകിട്ടിയെങ്കിലും മഴയും വെയിലുമേറ്റ് സ്കൂളി​െൻറ മുറ്റത്ത് കിടന്ന് തുരുമ്പെടുക്കുകയാണ്. പി.ടി.എ കമ്മിറ്റിയില്ലാത്തതുകാരണം ബസ് നിരത്തിലിറക്കാൻ സാധിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. വാഹനത്തി​െൻറയും ജീവനക്കാര​െൻറയും ചെലവ് പി.ടി.എയിൽനിന്നാണ് കണ്ടെത്തേണ്ടത്. അടുത്തിടെ സ്കൂളിനെ ഹൈടെക് സ്കൂളാക്കുമെന്ന് എം.എൽ.എ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. രക്ഷാകർത്താക്കൾക്ക് ഐ.ഡി കാർഡ് വിതരണം ചെയ്ത് പി.ടി.എ കമ്മിറ്റി രൂപവത്കരിക്കൽ സ്കൂൾ അധികൃതരുടെ അനാസ്ഥ കാരണം നടപ്പാകുന്നില്ലെന്ന് രക്ഷാകർത്താക്കൾ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story