Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:52 AM IST Updated On
date_range 20 Oct 2017 10:52 AM ISTപതിനാറുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചില്ല
text_fieldsbookmark_border
പത്തനാപുരം: പിറവന്തൂര്‍ വെട്ടിത്തിട്ടയില്‍ പതിനാറുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ചിെൻറ അന്വേഷണം ഇനിയും ആരംഭിച്ചില്ല. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ പുനലൂര്‍ സി.ഐ ബിനു വര്‍ഗീസ് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്കാന് വൈകുന്നതാണ് കാലതാമസം നേരിടുന്നത്. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സിനി ഡെന്നിസിനാണ് നിലവില്‍ അന്വേഷണച്ചുമതല. പത്തനാപുരം പിറവന്തൂരിൽ ജൂലൈ 29നാണ് പതിനാറുകാരിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന പരാതിയായിരുന്നു ആദ്യം മുതല്‍ രക്ഷിതാക്കള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, കയറോ മറ്റ് വസ്തുക്കളോ കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നും കൊലപാതകത്തിനുള്ള സാധ്യത ഇല്ലെന്നുമായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിൽ പൊലീസെത്തി. മാതാപിതാക്കളെയും ബന്ധുക്കളെയും അയല്‍ക്കാരെയും പൊലീസ് നിരവധിതവണ ചോദ്യംചെയ്തു. പൊലീസ് സര്ജെൻറയും മനഃശാസ്ത്ര വിദഗ്ധെൻറയും സാന്നിധ്യത്തിലുള്‍പ്പെടെ ഒമ്പതുതവണയാണ് മാതാപിതാക്കളെ ചോദ്യംചെയ്തത്. ഇതിനിടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമരവുമായി രംഗത്തെത്തി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും പ്രാരംഭ നടപടിപോലും ആരംഭിച്ചിട്ടില്ല. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story