Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:46 AM IST Updated On
date_range 16 Oct 2017 10:46 AM ISTഅനിതകുമാരി വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങി
text_fieldsbookmark_border
പേയാട്: ഏകമകൾ ശിവകാർത്തികയെ തനിച്ചാക്കി ഒടുവിൽ ആ അമ്മ വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങി. വിളപ്പിൽശാല ചൊവ്വള്ളൂർ കട്ടയ്ക്കാൽ ശിവകാർത്തികയിൽ അനിതകുമാരിക്ക് (37) അർബുദരോഗമായിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നിനായിയിരുന്നു മരണം സംഭവിച്ചത്. നാട്ടുകാർ പിരിവെടുത്ത് നൽകുന്ന പണവുമായി ചികിത്സക്ക് പോയിരുന്ന അനിതകുമാരിയുടെ ദുരിതജീവിതം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. അമ്മയുടെ വിയോഗത്തിന് മുന്നിൽ കണ്ണീരുമായി നിൽക്കുന്ന ശിവകാർത്തിക (12) നാടിെൻറ നൊമ്പരമായി. ജപ്തി ഭീഷണി നേരിടുകയാണ് ആകെയുള്ള നാല് സെൻറിലെ വീട്. വർഷങ്ങൾക്ക് മുമ്പ് തെങ്ങിൽ നിന്നുവീണ് നട്ടെല്ല് തകർന്നതിനാൽ കൂലിപ്പണികൾക്കുപോലും പോകാൻ ഭർത്താവ് മധുസൂദനന് കഴിയില്ല. നിർധനകുടുംബത്തിെൻറ കഥയറിഞ്ഞ് നിരവധി സുമനസ്സുകൾ സഹായമെത്തിച്ചിരുന്നു. രണ്ട് വർഷം മുമ്പാണ് അനിതകുമാരിക്ക് അർബുദം ബാധിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിലാണ് സംസ്കാരചടങ്ങുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story