Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനരക്ഷാ യാത്ര;...

ജനരക്ഷാ യാത്ര; വൈദ്യുതി വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് മന്ത്രിയുടെ വസതിയിലേക്ക്​ ബി.ജെ.പി മാർച്ച്

text_fields
bookmark_border
തിരുവനന്തപുരം: ബി.ജെ.പി ജനരക്ഷാ യാത്ര കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെ കടന്നുവരവേ വൈദ്യുതി വിച്ഛേദിച്ച കെ.എസ്.ഇ.ബിയുടെ നടപടിയിൽ പ്രതിഷേധിച്ച് വൈദ്യുതി മന്ത്രി എം.എം. മണിയുടെ വസതിലേക്ക് ബി.ജെ.പി വായ്മൂടിക്കെട്ടി പ്രതിഷേധ മാർച്ച് നടത്തി. കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി ജിഹാദി ഭീകരതയെ സംരക്ഷിക്കുെന്നന്ന ബി.ജെ.പിയുടെ വാദമുഖങ്ങളെ ഖണ്ഡിക്കാൻ സി.പി.എമ്മിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് സർക്കാർ സംവിധാനം ഉപയോഗിച്ച് ഏതുവിധേനയും ജനരക്ഷായാത്രയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്. കുമാർ പറഞ്ഞു. മുറംകൊണ്ട് സൂര്യനെ മറയ്ക്കാമെന്ന വിഡ്ഢി ചിന്തയാണ് ഇത്തരത്തിലുള്ള ബാലിശമായ നടപടികളിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. 17ന് യാത്ര തിരുവനന്തപുരത്ത് എത്തുന്നതോടെ കേരളത്തിൽ സി.പി.എമ്മി​െൻറ കൗണ്ട്ഡൗൺ തുടങ്ങുകയാണെന്ന് എസ്. സുരേഷ് പറഞ്ഞു. പ്രതിഷേധ മാർച്ചിന് പി. അശോകകുമാർ, ജില്ല ജനറൽ സെക്രട്ടറിമാരായ പാപ്പനംകോട് സജി, ബിജു ബി. നായർ, മേഖല സെക്രട്ടറി ചെമ്പഴന്തി ഉദയൻ, നഗരസഭ പാർലമ​െൻററി പാർട്ടി ലീഡർ വി.ജി. ഗിരികുമാർ, ജില്ല ഭാരവാഹികളായ പൂന്തുറ ശ്രീകുമാർ, വി. സുധർമ, പാങ്ങപ്പാറ രാജീവ്, എം. ബാലമുരളി, ആർ.സി. ബീന, മണ്ഡലം പ്രസിഡൻറുമാരായ ജയചന്ദ്രൻനായർ, സജിത്കുമാർ, തിരുമല അനിൽ, എസ്.സി. മോർച്ച ജില്ല പ്രസിഡൻറ് പ്രശാന്ത് മുട്ടത്തറ, ചിത്രാലയം രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story