Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരഞ്ജി ക്രിക്കറ്റ്:...

രഞ്ജി ക്രിക്കറ്റ്: സ്​പിന്നിൽ തലകറങ്ങുന്നത് ആർക്ക്?

text_fields
bookmark_border
തിരുവനന്തപുരം: കരുത്തരായ ഝാർഖണ്ഡി​െൻറ ബാറ്റിങ് നിരയെ ഗ്രീൻഫീൽഡിൽ ഓൾ റൗണ്ടർ ജലജ് സക്സേനയുടെ നേതൃത്വത്തിലുള്ള സ്പിൻനിര ആദ്യദിനം തൂത്തുവാരിയപ്പോൾ ചങ്കിടിച്ചത് ഝാർഖണ്ഡ് ക്യാപ്റ്റൻ വരുൺ ആരോണിന് മാത്രമല്ല, കേരളത്തി​െൻറ നായകൻ സച്ചിൻ ബേബിക്ക് കൂടിയാണ്. ചുവപ്പ് മണ്ണ് വിരിച്ച പിച്ചിൽ സ്പിന്നർമാർക്കായി ക്യൂറേറ്ററന്മാർ സ്വർഗം തീർത്തപ്പോൾ കേരളംപോലും പ്രതീക്ഷിക്കാത്ത തകർച്ചയാണ് കഴിഞ്ഞവർഷത്തെ സെമി ഫൈനലിസ്റ്റുകളായ ഝാർഖണ്ഡിനുണ്ടായത്. കൊടുത്ത അടി അതേപോലെ തിരിച്ചുകിട്ടുമെന്ന് മനസ്സിലാക്കിയതുകൊണ്ടാകാം കളി തീർന്ന ഉടൻ ക്യാപ്റ്റൻ സച്ചിൻ ബേബിയും അസി. കോച്ചും ആദ്യമെത്തിയത് ക്യൂറേറ്റർ ബിജുവിന് മുന്നിലാണ്. വരും ദിവസങ്ങളിൽ പിച്ചി​െൻറ അവസ്ഥ അദ്ദേഹത്തിൽനിന്ന് ചോദിച്ചറിഞ്ഞ ഇരുവരും അൽപം നെഞ്ചിടിപ്പോടെയാണ് ഗ്രൗണ്ട് വിട്ടത്. മണിക്കൂർ ഓരോന്ന് പിന്നിടുമ്പോഴും സ്പിന്നിനെ കൂടുതൽ പുണരാൻ ആഗ്രഹിക്കുന്ന മനസ്സാണ് ഇപ്പോൾ ഗ്രീൻഫീൽഡിന്. അതുകൊണ്ട് തന്നെ മത്സരം നാലാം ദിവസത്തിലേക്ക് നീളാനുള്ള സാധ്യത വിരളമാണെന്ന് ഇരുക്യാപ്റ്റൻമാരും സമ്മതിക്കുന്നു. മൂന്നാംദിവസം മുതൽ ഈ പിച്ചിൽ സിപിന്നിനെ നേരിടുക ദുഷ്കരമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ടോസ് ഭാഗ്യം ലഭിച്ചിട്ടും ഈർപ്പംനിറഞ്ഞ പിച്ചിൽ ബാറ്റിങ്ങിനിറങ്ങാൻ ഝാർഖണ്ഡ് തീരുമാനിച്ചത്. 230-250 മികച്ച സ്കോറായി കാണുന്ന പിച്ചിൽ ആദ്യദിനം നേടിയ 200 റൺ ഝാർഖണ്ഡിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. മത്സരത്തി​െൻറ രണ്ടാംദിനമായ ശനിയാഴ്ച കൂടുതൽ സമയം ക്രീസിൽനിന്ന് പരമാവധി സ്കോർ കണ്ടെത്തി കേരളത്തെ പ്രതിരോധത്തിലാക്കാനായിരിക്കും ക്രീസിലുള്ള സണ്ണി ഗുപ്തയും സാമറും ശ്രമിക്കുക. അതേസമയം, ഝാർഖണ്ഡിനെതിരെ ഒന്നാം ഇന്നിങ്സ് മറികടക്കുക മാത്രമായിരിക്കില്ല കേരളത്തി​െൻറ ലക്ഷ്യം. മൂന്ന്, നാല് ദിവസങ്ങളിൽ ബാറ്റിങ് ദുഷ്കരമാകുമെന്നതിനാൽ ആദ്യ ഇന്നിങ്സിൽ 100--150 റൺസിന് മുകളിൽ ലീഡ് നേടിയെങ്കിൽ മാത്രമേ കേരളത്തിന് പ്രതീക്ഷയുള്ളൂ. ഝാർഖണ്ഡി​െൻറ സ്പിൻ ആക്രമണത്തിന് പുറമേ ക്യാപ്റ്റൻ വരുൺ ആരോണി​െൻറ 150 കിലോമീറ്റർ വേഗതയിൽ ചീറിപ്പായുന്ന പന്തുകൾക്ക് മുന്നിലും പിടിച്ചുനിൽക്കാൻ സച്ചിൻ ബേബിക്കും കൂട്ടർക്കും കഴിഞ്ഞില്ലെങ്കിൽ അതേ നാണയത്തിൽതന്നെ സന്ദർശകർ തിരിച്ചടിക്കുമെന്നുറപ്പ്. രഞ്ജി േട്രാഫിക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരങ്ങളിൽ ഇതേ പിച്ചിൽ കേരളം കളിച്ചിട്ടുണ്ടെങ്കിലും കരുത്തർക്കുനേരെ ആദ്യമായാണ്. പരിശീലന മത്സരങ്ങളിൽ പ്രകടിപ്പിക്കാത്ത ഭാവമാണ് പിച്ച് വെള്ളിയാഴ്ച താരങ്ങൾക്ക് മുന്നിലെടുത്തത്. സ്പിന്നിൽ കേരളത്തി​െൻറ രണ്ടാം ബൗളറായ ജലജിന് ആറുവിക്കറ്റ് കിട്ടിയപ്പോൾ മുൻനിര ബൗളറും പരിശീലന മത്സരങ്ങളിൽ വിക്കറ്റ് വാരിക്കൂട്ടുകയും ചെയ്ത ഇടംകൈയൻ കെ. മോനിഷിനാകട്ടെ മികച്ച പ്രകടനം ആവർത്തിക്കാനും കഴിഞ്ഞില്ല. ജലജിന് കിട്ടിയ ടേണുകൾ പിച്ചിൽനിന്ന് മോനിഷിന് ലഭിക്കാതെപോയത് കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. കൂടാതെ ഹോം ഗ്രൗണ്ടാണെങ്കിലും ഗ്രീൻഫീൽഡിൽ കരുത്തരെ എതിരിട്ട പരിചയം കേരളത്തിനില്ല. മുൻ കാലങ്ങളിൽ തുമ്പ സ​െൻറ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടായിരുന്നു കേരളത്തി​െൻറ ഹോം ഗ്രൗണ്ട്. ഇവിടെ കളിച്ച് തഴക്കംവന്നവരാണ് ടീമിലെ എട്ടുപേരും. ഈ സീസണിലാണ് ഗ്രീൻഫീൽഡിലേക്ക് കളംമാറിയത്. ഈ ഒരു മാറ്റം എത്രത്തോളം ഗുണം ചെയ്തിട്ടുണ്ടെന്ന് മാനേജ്മ​െൻറ് വിലയിരുത്തുക രണ്ടാം ദിനത്തിലെ കേരളത്തി​െൻറ പ്രകടത്തിലായിരിക്കും. ഒരുപക്ഷേ ഗ്രീൻഫീൽഡിൽ പരാജയപ്പെട്ടാൽ കേരളത്തി​െൻറ വരും ഹോം മത്സരങ്ങൾ തുമ്പയിലേക്ക് മാറ്റാനും കേരള ക്രിക്കറ്റ് അസോ. അലോചിക്കുന്നുണ്ട്. - -അനിരു അശോകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story