Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 10:49 AM IST Updated On
date_range 5 Oct 2017 10:49 AM ISTനെല്ല് സംഭരണം: പ്രശ്നങ്ങൾ േകന്ദ്രത്തെ അറിയിക്കും
text_fieldsbookmark_border
തിരുവനന്തപുരം: നെല്ല് സംഭരണ വ്യവസ്ഥയിൽ കേരളത്തിന് ഇളവ് വേണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും. മുഖ്യമന്ത്രി വിളിച്ച മില്ലുടമകളുടെ യോഗമാണ് തീരുമാനമെടുത്തത്. കേന്ദ്ര സർക്കാർ നിർദേശമനുസരിച്ച് 100 കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി മടക്കിനൽകണം. എന്നാൽ സംസ്ഥാനത്ത് 64 കിലോ മില്ലുടമകൾ നൽകിയാൽമതി. പക്ഷേ, 64 കിലോ അരി മാത്രമേ നല്‍കാന്‍ കഴിയൂവെന്നായിരുന്നു മില്ലുടമകളുടെ നിലപാട്. സര്‍ക്കാര്‍ നിയോഗിച്ച സമിതിയും 64 കിലോയാണ് ശരിെവച്ചത്. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി മില്ലുടമകളുടെ യോഗംവിളിച്ചത്. വ്യവസ്ഥയില്‍ മാറ്റംവരുത്തേണ്ടത് കേന്ദ്രസര്‍ക്കാറാണ്. മന്ത്രിസഭ ഇക്കാര്യം ചര്‍ച്ചചെയ്ത് കേന്ദ്ര സര്‍ക്കാറിനെ അറിയിക്കും. ഇതുവരെ നിലവിലുള്ള സ്ഥിതിയില്‍ സംഭരണം നടത്താനാണ് ധാരണയായത്. മന്ത്രി സുനിൽകുമാറും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story