Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 10:47 AM IST Updated On
date_range 5 Oct 2017 10:47 AM ISTസ്റ്റെംസെൽ തെറപ്പിയിലൂടെ നിൻസിക്ക് ലഭിച്ചത് പുതുജീവിതം
text_fieldsbookmark_border
തിരുവനന്തപുരം: ടെറസിൽനിന്ന് വീണ് നെട്ടല്ലിന് ഗുരുതരപരിക്കേറ്റ നിൻസിക്ക് സ്റ്റെംസെൽ തെറപ്പിയിലൂടെ തിരികെ ലഭിച്ചത് പുതുജീവിതം. ആയുഷ്കാലം മുഴുവൻ കിടപ്പിലാകുമെന്ന് കരുതിയിടത്ത് നവി മുംബൈയിലെ ന്യൂറോജെൻ ബ്രെയിൻ ആൻഡ് സ്പൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ചികിത്സയാണ് തുണച്ചതെന്ന് നിൻസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം സ്വദേശിനിയായ 22കാരി 2014 ജനുവരിയിലാണ് ടെറസിൽനിന്ന് വീണത്. നെെട്ടല്ലിനും കൈകാലുകൾക്കും എല്ലുകൾക്കും സാരമായി പരിക്കേറ്റു. ബംഗളൂരുവിലെ സെൻറ് ജോൺസ് മെഡിക്കൽ കോളജിൽനിന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. രണ്ടാംവർഷ പാരാമെഡിക്കൽ വിദ്യാർഥിയായിരിക്കെയുള്ള അത്യാഹിതം പഠനം പാതിവഴിയിൽ നിർത്താനിടയാക്കി. ശസ്ത്രക്രിയക്കുശേഷം റിഹാബിലിറ്റേഷൻ ചികിത്സ തുടർന്നെങ്കിലും ഫലപ്രദമായില്ല. 2017ൽ ന്യൂറോജെനിൽ ചികിത്സ തേടുകയും ജീവിതത്തിലേക്ക് തിരിച്ചുവരാനും കഴിഞ്ഞതായി നിൻസി പറഞ്ഞു. സ്റ്റെംസെൽ തെറപ്പിയോടെ ഇരിക്കാനും നിൽക്കാനും പഠനം പുനരാരംഭിക്കാനും കഴിഞ്ഞതായും ഇവർ പറഞ്ഞു. സ്റ്റെൽ തെറപ്പിയും റിഹാബിലേഷനും വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ഏക സ്ഥാപനമാണിതെന്ന് ന്യൂറോജെൻ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ ഡോ. നന്ദിനി ഗോകുല ചന്ദ്രൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story