Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:20 AM GMT Updated On
date_range 2 Nov 2017 5:20 AM GMTതാൽക്കാലിക നഴ്സുമാർക്ക് ശമ്പളതുല്യത അനുവദിക്കണം കെ.ജി.എൻ.എ
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് സ്ഥിരം നഴ്സുമാർക്ക് നൽകുന്ന അടിസ്ഥാന ശമ്പളം മിനിമം വേതനമായി നിശ്ചയിച്ച് നടപ്പിലാക്കണമെന്ന് കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. നാഷനൽ ഹെൽത്ത് മിഷൻ, ആർ.എസ്.ബി.വൈ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്, ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി, ഡി.എം.ഒ, ഡി.എം.ഇ തുടങ്ങിയ വിവിധമേഖലകളിൽ നിരവധി നഴ്സുമാരാണ് താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. ഇവരിൽ പലർക്കും പതിനായിരം രൂപയിൽ താഴെ മാത്രമാണ് മാസശമ്പളമായി ലഭിക്കുന്നത്. അതുതന്നെ കൃത്യമായി ലഭിക്കുന്നില്ലെന്നും പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ടി. സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ജന. സെക്രട്ടറി പി. ഉഷാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ബി. സുധീഷ്കുമാർ, കെ.പി. ഷീല, ഷൈനി ആൻറണി, കെ.എം. സോഫി, സി.ടി. നുസൈബ, നിഷ ഹമീദ് എന്നിവർ സംസാരിച്ചു. 'ഒാർഡിനൻസ് അടിയന്തരമായി പുനഃപരിശോധിക്കണം' തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി മേഖലയിലെ പുതിയ ഒാർഡിനൻസ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ മന്ത്രി എ.സി. മൊയ്തീന് നിവേദനം നൽകി. തൊഴിലാളികൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന നിയമപരമായ സംരക്ഷണം നിഷേധിക്കുന്നതാണിത്. 2002ൽ യു.ഡി.എഫ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുകയും തൊഴിലാളികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് മരവിപ്പിക്കുകയും ചെയ്ത നിർദേശങ്ങൾ പൊടിതട്ടിയെടുത്താണ് ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story