Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 5:20 AM GMT Updated On
date_range 1 Nov 2017 5:20 AM GMTരാഷ്ട്രപതിയുടെ അനുവാദം അഷ്ടമുടിയുടെ പെരുമ ഉയർത്തി
text_fieldsbookmark_border
കൊല്ലം: 2011ലാണ് കൊല്ലത്ത് ടൂറിസം വികസനത്തിെൻറ ഭാഗമായി വള്ളംകളി നടത്താൻ ആലോചിക്കുന്നത്. പ്രഥമ വള്ളംകളി ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിയെ കൊണ്ടുവരണമെന്ന് സംഘാടകർ തീരുമാനിക്കുകയായിരുന്നു. പിന്നീട് രാഷ്ട്രപതിയുടെ അനുവാദവും തീയതിയും ലഭിച്ചതോടെ അഷ്ടമുടിയുടെ പെരുമ ഉയർന്നു. വിജയികൾക്കുള്ള ട്രോഫി അഷ്ടമുടിയുടെ പശ്ചാത്തലത്തിൽ ഡിസൈൻ ചെയ്തത് രാഷ്ട്രപതി ഭവനിലെ ആർകിടെക്റ്റായിരുന്നു. പിന്നീട് ഇൗ ഡിസൈൻ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലിെൻറ ഒാഫിസ് കൊല്ലത്തെ വള്ളംകളി സംഘാടകർക്ക് നൽകുകയായിരുന്നു. അതോടെ പ്രസിഡൻറ്സ് ട്രോഫി ജേലാത്സവം എന്നപേരും സ്വന്തമായി. ആദ്യവർഷം നവംബർ ഒന്നിന് വള്ളംകളി നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും രാഷ്ട്രപതിയുടെ അസൗകര്യംകാരണം ആഗസ്റ്റ് 30നാണ് നടന്നത്. ശ്രീഗണേഷ് ചുണ്ടനായിരുന്നു ആ വർഷത്തെ ജേതാവ്. ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ 2015ൽ വള്ളംകളി നടന്നില്ല. സ്റ്റാർട്ടിങ് പോയൻറിലും ഫിനിഷിങ് പോയൻറിലും നിൽക്കുന്നവർക്ക് ഒരുപോലെ വള്ളംകളി കാണാം എന്നതാണ് ഇവിടുത്തെ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story