Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 5:20 AM GMT Updated On
date_range 1 Nov 2017 5:20 AM GMTതകതെയ് തകതെയ് തകതകതോ വഞ്ചിപ്പാട്ടിെൻറ ഒാളം തീർത്ത് ചമ്പക്കുളം ബേബിയും സംഘവും
text_fieldsbookmark_border
കൊല്ലം: തകതെയ് തകതെയ് തകതകതോ... കറുക് തീ തിത്തക തെയ് തികിതോം... സ്കൂൾ കുട്ടികളോടൊപ്പം കാണികളും ഒപ്പം കൂടിയതോടെ ജലമാമാങ്കത്തിെൻറ ആവേശം പാരമ്യത്തിലെത്തി. ചൊവ്വാഴ്ച വൈകീട്ട് അഷ്ടമുടിക്കായലിെൻറ തീരത്ത് വഞ്ചിപ്പാട്ട് രംഗത്തെ കുലപതി ചമ്പക്കുളം ബേബിയും സംഘവുമാണ് വഞ്ചിപ്പാട്ടിെൻറ ഒാളം തീർത്തത്. വേദിയിലെത്തിയ ജനപ്രതിനിധികളും പാട്ടിെൻറ ഇൗണത്തിനൊത്ത് താളം പിടിച്ചതോടെ ആവേശം കത്തിക്കയറി. എം. മുകേഷ് എം.എൽ.എ കുട്ടനാടൻ കുഞ്ചയിലെ എന്ന പാട്ടു പാടിയതോടെ സദസ്സ് ഇളകിമറിഞ്ഞു. ജലോത്സവത്തിന് മുന്നോടിയായി നടന്ന കലാമത്സരങ്ങൾക്ക് സമാപനം കുറിച്ചാണ് വഞ്ചിപ്പാട്ട് അവതരണം നടന്നത്. ചമ്പക്കുളം ബേബിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് വഞ്ചിപ്പാട്ട് പാടാനെത്തിയത്. നഗരത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളും വഞ്ചിപ്പാട്ടിനൊപ്പം ആർപ്പോ ഇർറോ വിളികളുമായി വരികൾ തീർത്തപ്പോൾ ജലോത്സവത്തിെൻറ ജ്വരം കാണികളിലെത്തി. അമ്പലപ്പുഴ സ്വദേശി ബേബി അരനൂറ്റാണ്ടായി വഞ്ചിപ്പാട്ടിെൻറ ഉപാസകനാണ്. കേരള വഞ്ചിപ്പാട്ട് സംഘം പ്രസിഡൻറായ ബേബിക്ക് 2014ലെ കേരള ഫോക്േലാർ അക്കാദമിയുടെ മികച്ച വഞ്ചിപ്പാട്ട് കലാകാരനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിലായി നിലവിൽ 25 വഞ്ചിപ്പാട്ട് സംഘങ്ങളുണ്ട്. വഞ്ചിപ്പാട്ടിലും കളരിയിലും കേരളത്തിൽ എല്ലായിടത്തും ശിഷ്യസമ്പത്ത് ഉള്ളയാളാണ് ചമ്പക്കുളം ബേബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story