Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുകിണറുകൾ ...

പൊതുകിണറുകൾ സ്വകാര്യ സ്വത്താക്കുന്നു

text_fields
bookmark_border
പാറശ്ശാല: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ പൊതുകിണറുകൾ സ്വകാര്യവ്യക്തികൾ കൈയേറുന്നു. കിണർ സ്ഥിതിചെയ്യുന്ന ഭൂമിയടക്കമാണ് മതിൽ കെട്ടി സ്വകാര്യവ്യക്തികൾ ൈകയേറുന്നത്. പാറശ്ശാല നെടുവാൻവിള വാർഡിലുള്ള കിണർ സമീപവാസി മതിൽക്കെട്ടിനകത്താക്കിയ നിലയിലാണ്. ഇതേ വാർഡിൽ നെടുവാൻവിള ജങ്ഷന് സമീപത്തുണ്ടായിരുന്ന കിണർ സ്വകാര്യവ്യക്തി മൂടിയതായും ആരോപണമുണ്ട്. ചില വാർഡുകളിലെ കിണറുകളിൽനിന്ന് സമീപ വീട്ടുകാർ പമ്പുസെറ്റും ഹോസും ഉപയോഗിച്ച് ജലചൂഷണം നടത്തുന്നതായും ആരോപണമുണ്ട്. ജലക്ഷാമം രൂക്ഷമായ പാറശ്ശാല പ്രദേശത്ത് പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് ഭൂരിഭാഗം ജനങ്ങളും കഴിയുന്നത്. പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കിണറുകളുടെ അറ്റകുറ്റപ്പണികൾ ചെയ്തും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്. പാറശ്ശാല പഞ്ചായത്തിൽ 23 വാർഡുകളിലായി 42 പൊതുകിണറുകളുണ്ട്. ഭൂരിഭാഗവും അറ്റകുറ്റപ്പണികളില്ലാതെ വൃത്തിഹീനമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story