Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കല്‍ കോളജ്...

മെഡിക്കല്‍ കോളജ് : മോർച്ചറിയിലെ ശീതീകരണിയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാതെ വിദഗ്ധര്‍ മടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ശീതീകരണിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാതെ സാങ്കേതിക വിദഗ്ധര്‍ മടങ്ങി. അതേസമയം മോര്‍ച്ചറിയിലെ ചേംബറിെൻറ തകരാര്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഫ്രീസറിെൻറ പ്രവര്‍ത്തനം സ്തംഭിച്ച സാഹചര്യത്തില്‍ ഇവയുടെ സാങ്കേതിക പിഴവ് കണ്ടെത്തി അറ്റകുറ്റപ്പണി നടത്താന്‍ എത്തിയ സാങ്കേതിക വിദഗ്ധര്‍ പ്രവൃത്തി പൂര്‍ത്തിയാക്കാതെയാണ് മടങ്ങിയത്. മോര്‍ച്ചറിയില്‍ തകരാറിലായ ബി ചേംബറിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ട്രാൻസ്ഫോർമറിെൻറ സാങ്കേതിക പിഴവ് പരിഹരിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇതിനായി എത്തിയ സംഘം മടങ്ങിയത്. ട്രാൻസ്ഫോർമറിൽ ചില പൊടിക്കൈകള്‍ നടത്തി പ്രവർത്തിപ്പിക്കാൻ സംഘം ശ്രമിച്ചെങ്കിലും ഫ്രീസറുകൾക്ക് നിര്‍ദിഷ്ട ശീതീകരണശേഷി ഇല്ലാത്തതാണ് പ്രശ്നപരിഹാരത്തിന് തടസ്സമായതെന്നാണ് സൂചന. സാങ്കേതിക പിഴവ് പരിഹരിച്ചാലും ഫ്രീസര്‍ പ്രവര്‍ത്തനം എത്രകാലം നിലനിൽക്കുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. നേരത്തെയും പല തവണ മോർച്ചറി ഫ്രീസറുകൾ കേടാകുകയും അറ്റകുറ്റപ്പണി നടത്തി കുറച്ചുകാലം പ്രവര്‍ത്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാലപ്പഴക്കവും അമിത ഉപയോഗവുമാണ് ഫ്രീസർ കേടാവാൻ കാരണമെന്ന് ആശുപത്രി അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്. അറ്റകുറ്റപ്പണികൾക്ക് ശേഷവും ഫ്രീസർ കേടായാൽ എന്താണ് ശാശ്വതപരിഹാരമെന്ന് ആശുപത്രി അധികൃതർക്കും വ്യക്തതയില്ല. ഒരു മാസത്തിലധികമായി ഈ ചേംബറിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് അഴുകി ജീർണിച്ചത്. ശീതീകരണ സംവിധാനം തകരാറിലായ ചേംബറിൽ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കില്ല. കാലപ്പഴക്കവും ഇടവേളകളില്ലാതെ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാലുമാണ് ചേംബറുകൾ കേടാവുന്നത്. ആധുനിക മോർച്ചറിയുടെ നിർമാണ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. അത് പ്രവർത്തന സജ്ജമാകുന്നതോടെ ഈ ദുരവസ്ഥക്ക് പരിഹാരമാകുന്നാണ് പ്രതീക്ഷ. 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന സെൻട്രലൈസ്ഡ് ഫ്രീസറാണ് ഈ ചേംബറിൽ ഉപയോഗിക്കുന്നത്. അതേസമയം മോര്‍ച്ചറിയില്‍ സ്ഥാപിച്ചിരിക്കുന്ന ചേംബറിെൻറ ഒരു യൂനിറ്റ് വ്യാഴാഴ്ച അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സാങ്കേതിക പിഴവ് പരിഹരിച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഈ യൂനിറ്റ് പ്രവർത്തനം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെ യൂനിറ്റിെൻറ അറ്റകുറ്റപ്പണി വെള്ളിയാഴ്ച പൂർത്തിയാക്കുമെന്നും അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഒന്ന് കേടായാലും മറ്റൊന്ന് പ്രവർത്തിക്കാൻ വേണ്ടിയാണ് ഒരു ചേംബറിൽ രണ്ട് യൂനിറ്റുകൾ ഉപയോഗിക്കുന്നത്. ഇവ പൂർണമായും പ്രവർത്തനസജ്ജമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും മൃതദേഹങ്ങൾ സൂക്ഷിക്കുകയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story