Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹാപ്പി രാജേഷ്...

ഹാപ്പി രാജേഷ് വധക്കേസ്: വിധി ജൂലൈ ഏഴിന്

text_fields
bookmark_border
തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസി​െൻറ വിധി അടുത്തമാസം ഏഴിന്. ഒരുവർഷം നീണ്ട വിചാരണ കഴിഞ്ഞദിവസം പൂർത്തിയാക്കിയിരുന്നു. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2016ൽ ആദ്യം ആരംഭിച്ച വിചാരണ സി.ബി.ഐ സ്റ്റേ വാങ്ങിയതിനെ തുടർന്ന് രണ്ടുമാസം നിർത്തിെവച്ചിരുന്നു. 2011 ഏപ്രിൽ 28ന് ആണ് കേസിനാസ്പദമായ സംഭവം. മാധ്യമപ്രവർത്തകനായ ഉണ്ണിത്താൻ, ബാബുകുമാർ, ജിണ്ട അനി എന്നിവർക്ക് നേരെയുണ്ടായ വധശ്രമക്കേസുകളിൽ പ്രതികളുടെ പങ്ക് ഹാപ്പി രാജേഷ് പുറത്തുപറയുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സി.ബി.ഐ കേസ്. 127 സാക്ഷികളെയാണ് വിചാരണവേളയിൽ പരിഗണിച്ചത്. ഡിവൈ.എസ്.പി സന്തോഷ് നായർ അടക്കം ഏഴു പ്രതികളാണ് കേസിൽ വിചാരണനേരിട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story