Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രഷറി പരിസരം...

ട്രഷറി പരിസരം കാടുമൂടി; ഇഴജന്തുക്കളെ ഭയന്ന്​ ജീവനക്കാർ

text_fields
bookmark_border
ചവറ: ചവറ സബ്ട്രഷറി പരിസരം കാടുമൂടിയതോടെ ഇഴജന്തുക്കളെ ഭയന്ന് ജോലിചെയ്യാനാവാതെ ജീവനക്കാർ. ചവറ ബ്ലോക്ക് പഞ്ചായത്ത് ഒാഫിസ് കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിക്കുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഓഫിസി​െൻറ പിൻഭാഗത്താണ് ജനലി​െൻറ മുകൾഭാഗം വരെ കാടുമൂടിക്കിടക്കുന്നത്. ഫയലുകൾ സൂക്ഷിക്കുന്ന ഭാഗത്ത് കഴിഞ്ഞ ദിവസം ഇഴജന്തുക്കളെ കണ്ടതോടെ ജീവനക്കാർ ഭീതിയിലാണ്. ജനൽ വഴി പാമ്പ് ഇഴിെഞ്ഞത്തിയതോടെ ഓഫിസിൽനിന്ന് ജീവനക്കാർ ഇറങ്ങി ഓടുകയായിരുന്നു. കിളികൊല്ലൂരിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യം കിളികൊല്ലൂര്‍: അനധികൃത പാര്‍ക്കിങ്ങും അധികൃതരുടെ അനാസ്ഥയും മൂലം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന കിളികൊല്ലൂരില്‍ സിഗ്ല്‍ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യം. രണ്ടാംകുറ്റി മുതല്‍ കരിക്കോടുവരെ ദേശീയപാതയിലാണ് അപകടങ്ങള്‍ വർധിക്കുന്നത്. ജീവൻ പൊലിഞ്ഞതിലും പരിക്കേറ്റവരിൽ ഏറെയും യുവാക്കളാണ്‍. അപകടങ്ങള്‍ അടിക്കടിയുണ്ടാകുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. കരിക്കോട് പെട്രോള്‍ പമ്പിന് സമീപം രാത്രിയില്‍ സ്വകാര്യ ബസുകള്‍ നിയന്ത്രണമില്ലാതെ പാര്‍ക്ക് ചെയ്യുന്നതും വ്യാപാര സ്ഥാപനങ്ങളിെലത്തുന്ന സെയില്‍സ് വാഹനങ്ങള്‍ റോഡിലേക്ക്് ചേര്‍ത്തുനിര്‍ത്തുന്നതും അപകടത്തിന് കാരണമാകുന്നു. രണ്ടാംകുറ്റി മുതല്‍ കരിക്കോട് വരെ കോയിക്കല്‍ ജങ്ഷന് സമീപത്തെ പാലക്കടവ് പാലം, മൂന്നാംകുറ്റി റെയില്‍വേ മേല്‍പാലം,കരിക്കോട് മേല്‍പാലം എന്നിങ്ങനെ മൂന്ന് പാലങ്ങളാണ് ഉള്ളത്. കോയിക്കല്‍ പാലമാകട്ടെ വീതി കുറഞ്ഞതാണ്. ഇടുങ്ങിയ പാലം കടന്ന് അമിതവേഗത്തിലാണ് സ്വകാര്യ ബസുകളടക്കം കരിക്കോട് ഭാഗത്തേക്ക് വരുന്നത്. ഇതിനിടെയില്‍ കല്ലുംതാഴം ജങ്ഷനിലെ കുരുക്കിലകപ്പെടുന്നതോടെ ബസുകളുടെ മരണപ്പാച്ചിലാണ്. മൂന്നാം കുറ്റി ജങ്ഷന്‍ ഇറക്കമിറങ്ങി അതേ വേഗത്തിലാണ് മേല്‍പ്പാലം കടക്കുന്നത്.വീണ്ടും ഇറക്കവും കയറ്റവുമാണ് കരിക്കോട് ജങ്ഷന്‍ വരെ. വാഹനാപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ കിളികൊല്ലൂര്‍ മുതല്‍ കരിക്കോട് വരെ അപകടമേഖലയായി പ്രഖ്യാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യ ബസുകളും ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും നിയന്ത്രണമില്ലാതെ പായുന്ന റോഡില്‍ അപകട മേഖല ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സിങ്നല്‍ ലൈറ്റുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. അപകട മേഖലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2013 മുതല്‍ പൊതുമരാമത്ത് വിഭാഗത്തിനും കോര്‍പറേഷനും കേരള പൊലീസിനും നിവേദനം നല്‍കി കാത്തിരിക്കുന്നവരാണ് ഇവിടുത്തെ വ്യാപാരികളും െറസി. അസോസിയേഷനും പൗരസമിതി പ്രവര്‍ത്തകരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story