Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 2:00 PM IST Updated On
date_range 29 Jun 2017 2:00 PM ISTറോഡ് കൈയേറ്റം പി.ഡബ്ല്യു.ഡി ഒഴിപ്പിച്ചു; നടപടി സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടർന്ന്
text_fieldsbookmark_border
കിളിമാനൂർ: പി.ഡബ്ല്യു.ഡി റോഡിൽ അനധികൃതമായി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം, ശ്രീനാരായണ ഗുരുമന്ദിരം, രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ, സ്വകാര്യവ്യക്തി നടത്തിവന്ന മുറുക്കാൻ കട എന്നിവ അധികൃതർ ഒഴിപ്പിച്ചു. സമീപവാസിയായ സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടർന്നാണ് നടപടി. അതേസമയം, നിർധന കുടുംബത്തിെൻറ ഉപജീവന മാർഗമായ തട്ടുകട മാറ്റിസ്ഥാപിക്കാനുള്ള സമയപരിധിപോലും ബന്ധപ്പെട്ടവർ നൽകിയില്ലെന്ന് പരാതിയുണ്ട്. നഗരൂർ പഞ്ചായത്തിലെ ചെമ്മരത്ത് മുക്ക് -കല്ലമ്പലം റോഡിൽ പാളയം കവലയിലാണ്, റോഡരികിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 60 വർഷത്തിലേറെ പഴക്കമുള്ളതാണ് ഗുരുദേവമന്ദിരമെന്നും നിരവധിതവണ റോഡ് വികസനം ഉണ്ടായിട്ടുപോലും ഇവ നീക്കംചെയ്യാൻ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിരുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. പാളയം തുണ്ടിൽ പുത്തൻവീട്ടിൽ മണിദാസിെൻറ കടയും നീക്കംചെയ്തു. വർഷങ്ങളായി ഇവിടെ കച്ചവടം നടത്തിയാണ് താൻ ഉപജീവനം നടത്തുന്നതെന്നും കട നീക്കംചെയ്യുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു. പരിസരവാസി നൽകിയ പരാതിയിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും അതിെൻറ വിധി വരുംമുമ്പാണ് അധികൃതരുടെ നടപടിയെന്നും മണിദാസ് പറഞ്ഞു. എന്നാൽ, നടപടി തീർത്തും നിയമപരമാണെന്നാണ് അധികൃതരുടെ വാദം. കിളിമാനൂർ സി.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസിെൻറ നിയന്ത്രണത്തിലാണ് ഒഴിപ്പിക്കൽ നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story