Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൗൺസിലർ സഹൃദയന്​...

കൗൺസിലർ സഹൃദയന്​ നോമ്പുനോക്കൽ ജീവിതത്തി​െൻറ ഭാഗം

text_fields
bookmark_border
ഇരവിപുരം: എന്തുശീലം മുടക്കിയാലും കോർപറേഷൻ കൗൺസിലറായ സഹൃദയൻ നോമ്പ് പിടിക്കുന്ന ശീലംമാത്രം മുടക്കാറില്ല. കഴിഞ്ഞ 21 വർഷമായി റമദാനിൽ മുടങ്ങാതെ നോമ്പ് പിടിക്കുന്ന ഈ 49 കാരൻ ഈ റമദാനിലും മുഴുവൻനോമ്പും പിടിക്കാനായതി​െൻറ സന്തോഷത്തിലാണ്. മൈലാപ്പൂരിലെ ഒരു ദരിദ്രകുടുംബത്തിൽ കൃഷിപ്പണിക്കാരായ നീലകണ്ഠ​െൻറയും ശാന്തയുടെയും മകനായി ജനിച്ച സഹൃദയനെ ദാരിദ്ര്യമാണ് നോമ്പ് പിടിക്കാൻ പ്രേരിപ്പിച്ചത്. അയൽക്കാരും സഹപാഠികളുമൊക്കെ നോമ്പ് പിടിക്കുന്നത് കണ്ടാണ് നോമ്പനുഷ്ഠിക്കാൻ തുടങ്ങിയത്. മൈലാപ്പൂര് പള്ളിയിൽനിന്നുള്ള നോമ്പ് കഞ്ഞിയായിരുന്നു നോമ്പ് മുറിക്കാൻ അക്കാലത്ത് ആശ്രയമായിരുന്നത്. കൊല്ലത്ത് ഗ്ലാസ് കടയിൽ ജോലിക്ക് പോയപ്പോഴും നോമ്പ് മുടക്കിയില്ല. കടയുടമയുടെ പിതൃസഹോദരിയായ ഷെരീഫാ ബീവിയാണ് നോമ്പ് തുറക്കുള്ള വിഭവങ്ങൾനൽകുകയും നോമ്പി​െൻറ മാഹാത്മ്യത്തെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തതെന്ന് സഹൃദയൻ പറയുന്നു. ശരീരത്തിനും മനസ്സിനും നോമ്പ് പിടിക്കുന്നതുമൂലം ലഭിക്കുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. നോമ്പ് പിടിക്കുന്നതോടൊപ്പം മറ്റുള്ളവരെ നോമ്പ് പിടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇദ്ദേഹം നോമ്പുതുറകൾ നടത്താറുമുണ്ട്. ജില്ല സഹകരണ ബാങ്കി​െൻറ പള്ളിമുക്ക് ശാഖ മാനേജരായ ഭാര്യ ബേബിയും പ്രധാനദിവസങ്ങളിൽ നോമ്പ് പിടിക്കാറുണ്ട്. കൊല്ലം കോർപറേഷനിലെ മണക്കാട് ഡിവിഷൻ കൗൺസിലറാണ് സഹൃദയൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story