Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒറ്റപ്പെടുത്തലിൽ...

ഒറ്റപ്പെടുത്തലിൽ തളർന്നില്ല; രോഗത്തിനുമുന്നിൽ പകച്ച്​ യുവദമ്പതികൾ

text_fields
bookmark_border
കൊല്ലം: പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ഒറ്റപ്പെടുത്തിയിട്ടും പിടിച്ചുനിന്ന ദമ്പതികൾ രോഗത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണ്. പുത്തൂർ കൈതക്കോട് ചെറുപൊയ്ക വാണിവിളവീട്ടിൽ സെന്തിൽകുമാറും ഭാര്യ ശ്രീജയുമാണ് ജീവിതത്തിനായി പൊരുതുന്നത്. അകന്ന ബന്ധുക്കളായ ഇരുവരും വിവാഹം കഴിച്ചതോടെ കുടുംബങ്ങൾ ഇവരിൽനിന്ന് അകലുകയായിരുന്നു. സെന്തിൽകുമാർ കൂലിപ്പണിചെയ്ത് കുടുംബം പുലർത്തിവരവെ ശ്രീജയെ മാരകരോഗം ബാധിച്ചതാണ് ഇരുവരെയും തളർത്തിയത്. ആറുമാസം ഗർഭിണിയായ ശ്രീജക്ക് ഗർഭപാത്രത്തിൽ കാൻസർ ആണെന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നടത്തിയ പരിേശാധനയിൽ സ്ഥിരീകരിച്ചു. ചികത്സക്ക് പണമില്ല. ശ്രീജക്ക് ഒപ്പം ആശുപത്രിയിൽ നിൽക്കാൻപോലും ആരുമില്ല. ശ്രീജ ആശുപത്രിയിലായതോടെ സെന്തിൽകുമാറിന് ജോലിക്കുപോകാനും കഴിയുന്നില്ല. അതോടെ വരുമാനവും നിലച്ചു. ആശുപത്രി അധികൃതർ ശ്രീജയുടെ ബന്ധുക്കളുമായി ബന്ധെപ്പട്ട് രോഗവിവരം പറഞ്ഞെങ്കിലും ആരും ആശുപത്രിയിലെത്താൻ തയാറായിട്ടില്ല. ദലിത് വിഭാഗത്തിൽ പെടുന്ന സിദ്ധനർ സമുദായ അംഗങ്ങളായ ഇരുവരും 2015 മാർച്ചിലാണ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. എസ്.എ.ടിയിൽ നടത്തിയ പരിശോധനയിൽ ഗർഭാശയമുഴ കെണ്ടത്തുകയും വലത് ഒാവറി സർജറിയിലൂടെ നീക്കുകയും ചെയ്തു. ഏപ്രിൽ മുതൽ ആർ.സി.സിയിലാണ് ചികിത്സ. ഇടത് ഒാവറികൂടി നീക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ്. 12 കീമോതെറപ്പി നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കുഞ്ഞി​െൻറ ജീവൻ അപകടത്തിലാകാതെ കീമോ നടത്താനാണ് ശ്രമം. കീമോ തുടങ്ങുന്നതിന് രണ്ടുലക്ഷം രൂപ അടയ്ക്കേണ്ടതുണ്ട്. കനിവുള്ളവർ സഹായിച്ചാൽ ത​െൻറ ജീവനായ ഭാര്യയെും കുഞ്ഞിനെയും രക്ഷിക്കാനാവുമെന്നാണ് സെന്തിലി​െൻറ പ്രതീക്ഷ. എസ്.ബി.െഎ കൊട്ടാരക്കര ശാഖയിൽ സെന്തിൽകുമാറിന് 20266393985 എന്ന നമ്പറിൽ അക്കൗണ്ടുണ്ട്. െഎ.എഫ്.എസ്.സി കോഡ് എസ്.ബി.എൻ0005047.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story