Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 2:01 PM IST Updated On
date_range 22 Jun 2017 2:01 PM ISTഉരുട്ടിക്കൊല: വിചാരണ വൈകിപ്പിച്ചാൽ നടപടി എടുക്കുമെന്ന് കോടതി
text_fieldsbookmark_border
തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ വിചാരണ ആരംഭിക്കാൻ സമ്മതിക്കില്ലെങ്കിൽ ശക്തമായ നിയമ നടപടികൾ എടുക്കുമെന്ന് കോടതി. ഒന്നാം സാക്ഷി സുരേഷ് കുമാർ മൊഴി നൽകാൻ രണ്ട് ദിവസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ പരാമർശം. ഇന്നലെയും ഇതേ തുടർന്ന് വിചാരണ തുടങ്ങിയില്ല. സുരേഷ് കുമാർ ഹാജരാകാത്തതിനെ തുടർന്നാണ് ആദ്യം കേസ് മാറ്റിയത്. തുടർന്ന് സി.ബി.ഐ സുരേഷിനെ അറസ്റ്റ് ചെയ്തു. ഇയാളെ സി.ബി.ഐ നേരിട്ട് ഇന്നലെ കോടതിയിൽ ഹാജരാക്കിയെങ്കിലും മൊഴി നൽകാൻ വിസമ്മതിച്ചു. ഇതിനെ തുടർന്ന് ജഡ്ജ് ഇയാളെ ജയിലിൽ കൊണ്ടുപോകാൻ പറഞ്ഞു. ഇയാളെ ഈ മാസം 27ന് ഹാജരാക്കാൻ നിർദേശിച്ചു. 2005 ലാണ് കേസിനാസ്പദമായ സംഭവം. ഡിവൈ.എസ്.പി.ഇ കെ. സാബു, സർക്കിൾ ഇൻസ്പെക്ടർ ടി. അജിത്ത് കുമാർ, ഹെഡ് കോൺസ്റ്റബിൾ വി.പി. മോഹൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് പ്രതികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story