Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമനുഷ്യരഹിത...

മനുഷ്യരഹിത അന്തർവാഹിനിയുമായി ട്രിനിറ്റി കോളജ് വിദ്യാർഥികൾ മൊബൈൽ വഴി നിയന്ത്രിക്കാം

text_fields
bookmark_border
മലയിൻകീഴ്: മനുഷ്യരഹിത അന്തർവാഹിനി നിർമിച്ച് ഒരു കൂട്ടം എൻജിനീയറിങ് വിദ്യാർഥികൾ. കരമന-കളിയിക്കാവിള റോഡിൽ പ്രാവച്ചമ്പലത്തുനിന്ന് മലയിൻകീഴിലേക്കുള്ള റോഡിൽ മച്ചേലിനടുത്തെ നരുവാമൂട് ട്രിനിറ്റി എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ് പുത്തൻ പ്രതീക്ഷയായ മനുഷ്യരഹിത അന്തർവാഹിനിയുടെ ഉപജ്ഞാതാക്കൾ. പ്രോജക്ടി‍​െൻറ ഭാഗമായി അവസാനവർഷ മെക്കാനിക്കൽ വിദ്യാർഥികളായ മുത്തുകൃഷ്ണൻ, എസ്. വൈശാഖ്, എം. രാഹുൽ രാജീവ്, ആർ. വിഘ്നേഷ്, ഫ്രാങ്ക്ലിൻ ജോസഫ് എന്നിവരാണ് അന്തർവാഹിനി നിർമിച്ചത്. ജലാശയങ്ങളിൽ റിസർച് നടത്തി മത്സ്യലഭ്യത കണ്ടെത്തുന്നതിനും ദൂരപരിധി നിശ്ചയിക്കുന്നതിനും ഈ പ്രോജക്ട് പ്രയോജനപ്പെടും. ഇന്ത്യൻ മിലിട്ടറിക്കും ഫയർഫോഴ്സിനും മത്സ്യബന്ധനതൊഴിലാളികൾക്കും പ്രയോജനപ്പെടുന്ന അന്തർവാഹിനി കോളജിൽ തന്നെയാണ് ഇവർ നിർമിച്ചത്. അന്തർവാഹിനിയുടെ പ്രൊപ്പെല്ലർ 3 ഡി പ്രിൻറും മോട്ടോർ കേസിങ് ഉൾപ്പെടെയുള്ളവയും കോളജ് ലാബുകളിലാണ് നിർമിച്ചെടുത്തത്. വയർലസ് കമ്യൂണിക്കേഷനാണ് ഈ മനുഷ്യരഹിത അന്തർവാഹിനിയുടെ പ്രത്യേകത. കരയിൽനിന്ന് മൊബൈൽ മുഖേന ഇത് പ്രവർത്തിപ്പിക്കാനാകും. എൽ.ഇ.ഡി ലൈറ്റി‍​െൻറ സഹായത്തോടെ ഐ.ആർ കാമറയുള്ളതിനാൽ രാത്രികാലങ്ങളിലും ജലാശയത്തിനുള്ളിലെ കാഴ്ചകൾ അറിയാനാകുമെന്ന പ്രത്യേകതയുമുണ്ട്. വിഡിയോ ലൈവായി കരയിലുള്ളവർക്കും കാണാനാകും. ജലാശയങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ, മനുഷ്യ സാധ്യമല്ലാത്ത ജലാശയത്തിനുള്ളിലെ രക്ഷാപ്രവർത്തനം, വെള്ളത്തി‍​െൻറ അടിയൊഴുക്ക്, ആഴം എന്നിവ അറിയാനുള്ള ടിൽട്ട് സെൻസർ സംവിധാനവും വെള്ളത്തി​െൻറ ചൂട്, മർദം എന്നിവ അറിയാനുള്ള ടെംബറേച്ച് ഉൾപ്പെടെ ഈ അന്തർവാഹിനിയിലുണ്ട്. ഇന്ത്യൻ നാവികസേനക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്നും വിദ്യാർഥികൾ അവകാശപ്പെടുന്നത്. പ്രോജക്ടിന് ഫണ്ട് അനുവദിച്ച് പ്രോത്സാഹനം ചെയ്തത് കോളജ് പ്രിൻസിപ്പൽ ഡോ. അരുൺസുരേന്ദ്രനും പ്രോജക്ടിന് നേതൃത്വം നൽകയത് അധ്യാപകരായ പ്രഫ. വി.ആർ. രാഹുലും അസി.പ്രഫ. ജെ.എസ്. കൃഷ്ണനുണ്ണിയുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story