Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപലിശ സംഘങ്ങൾ...

പലിശ സംഘങ്ങൾ വീണ്ടും രംഗത്ത്

text_fields
bookmark_border
നെയ്യാറ്റിൻകര: നീണ്ട ഇടവേളക്ക് ശേഷം നെയ്യാറ്റിൻകര മേഖലയിൽ പലിശ സംഘങ്ങൾ വ്യാപകമാകുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ബ്ലേഡ് പലിശ സംഘങ്ങൾ താലൂക്കിെൻറ വിവിധ പ്രദേശങ്ങളിൽ എത്തിയിരിക്കുകയാണ്. ഓപറേഷൻ കുബേര ശക്തമായതിനെ തുടർന്ന് നിലച്ച വട്ടിപ്പലിശക്ക് പണം നൽകുന്ന രീതിയാണ് വീണ്ടും പുനരാരംഭിച്ചത്. വ്യാപാരികളെയും വീടുകളെയും കേന്ദ്രീകരിച്ചാണ് സംഘങ്ങളുടെ പ്രവർത്തനം. അധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാർഥികളുടെ പഠനത്തിനായി പലരും ഇവരിൽനിന്ന് തുക വാങ്ങുകയാണ്, അതും പലിശക്കാർ ആവശ്യപ്പെടുന്ന ഈടുനൽകി. മുമ്പ് നെയ്യാറ്റിൻകര സബ്ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബ്ലേഡുകാരുടെ ഭീഷണിയെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളും കിടപ്പാടവും നഷ്ടപ്പെട്ടവർ ഏറെയാണ്. കണക്കുകളും മറ്റും കാണിക്കാതെ വൻ തുകകളാണ് ഇത്തരം സംഘങ്ങൾ തിരിമറി നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story