Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2017 7:42 PM IST Updated On
date_range 2 Jun 2017 7:42 PM ISTകാണാതായ ആധാരം ബ്രാഞ്ച് മാനേജറുടെ മേശയിൽനിന്ന് കണ്ടെടുത്തു
text_fieldsbookmark_border
വിഴിഞ്ഞം: കാണാതായ ഈടായിനൽകിയ ആധാരം കെ.എസ്.എഫ്.ഇ കോവളം ബ്രാഞ്ച് ഒാഫിസ് മാനേജറുടെ മേശക്കുള്ളിൽനിന്ന് കണ്ടെത്തി. ബ്രാഞ്ച് മാനേജർ രാജേഷിനെ സ്ഥലംമാറ്റി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം തിരുവല്ലം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കയർ തൊഴിലാളി യൂനിയൻ നേതാവുമായ വാഴമുട്ടം പുരുഷോത്തമനും ഭാര്യയും രണ്ട് മക്കളും ബുധനാഴ്ച കെ.എസ്.എഫ്.ഇ കോവളം ബ്രാഞ്ച് ഒാഫിസ് ഉപരോധിച്ചിരുന്നു. കഴിഞ്ഞ 29-ന് പുരുഷോത്തമൻ ചിട്ടി തുകയുടെ ഉറപ്പിനായി ഭൂമിയുടെ അസ്സൽ ആധാരവും അനുബന്ധരേഖകളും ബ്രാഞ്ച് മാനേജറുടെ പക്കൽ ഏൽപിച്ചിരുന്നു. നിയമോപദേശംനേടാനായി നിശ്ചിത ഫീസും ഒടുക്കിയിരുന്നു. നിയമോപദേശംനേടി ബുധനാഴ്ച ബ്രാഞ്ചിൽ എത്തിയപ്പോഴാണ് അസ്സൽ ആധാരം നൽകിയിട്ടിെല്ലന്ന് മാനേജർ പറഞ്ഞത്. ഇതോടെ പുരുഷോത്തമനും കുടുംബവും ഒാഫിസിന് മുന്നിൽ കുത്തിയിരുന്ന് ഉപരോധിച്ചു. സംഭവമറിഞ്ഞ് നാട്ടുകാരും എത്തിയതോടെ ബ്രാഞ്ചിന് മുന്നിൽ സംഘർഷാവസ്ഥയായി. ഫോർട്ട് എ.സി, തിരുവല്ലം, കോവളം എസ്.ഐമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും എത്തിയിരുന്നു. തുടർന്ന് എല്ല ജീവനക്കാരുടേയും ബാഗുകൾ അടക്കം പരിശോധിച്ചെങ്കിലും ആധാരം കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ കെ.എസ്.എഫ്.ഇ റീജനൽ മാനേജർ ഉൾപ്പെടെയുള്ള സംഘം എത്തി നടത്തിയ പരിശോധനയിലാണ് മാനേജറുടെ ഒാഫിസ് മേശയിൽനിന്ന് ആധാരം കണ്ടെടുത്തത്. തുടർന്ന് ബ്രാഞ്ച് മാനേജറെ കോട്ടയം മെഡിക്കൽകോളജ് ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story