Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 2:48 PM IST Updated On
date_range 27 July 2017 2:48 PM ISTഎം.എൽ.എയെ പ്രതിയാക്കുന്നതിൽ ഗൂഢാലോചന ^തമ്പാൻ
text_fieldsbookmark_border
എം.എൽ.എയെ പ്രതിയാക്കുന്നതിൽ ഗൂഢാലോചന -തമ്പാൻ കൊല്ലം: എം. വിൻസെൻറ് എം.എൽ.എയെ പീഡനക്കേസിലെ പ്രതിയാക്കുന്നതിന് ആസൂത്രിതമായ ഗൂഢാലോചന നടന്നെന്ന് മുൻ എം.എൽ.എ ജി. പ്രതാപവർമ തമ്പാൻ. എൽ.ഡി.എഫ് കൗൺസിലർ ജയന്തന് ഒരുനിയമവും യു.ഡി.എഫ് എം.എൽ.എക്ക് മറ്റൊരുനിയമവും എന്നത് കാട്ടുനീതിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി. ശശിയെയും ഗോപി കോട്ടമുറിക്കലിനെയും സംരക്ഷിച്ചവരാണ് എൽ.ഡി.എഫ്. േകസ് അന്വേഷണചുമതലയുള്ള അജിത ബീഗം എം. വിൻസെൻറ് എം.എൽ.എെയ നേരിട്ട് ചോദ്യംചെയ്തിട്ടില്ല. സി.പി.എം നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ ജംഗിൾരാജ് നടക്കുന്നതിെൻറ പ്രത്യക്ഷ ഉദാഹരണമാണിതെന്നും പിണറായി സർക്കാറിന് ഇത് ബൂമറാങ്ങായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story