Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർക്കല നഗരസഭയിൽ...

വർക്കല നഗരസഭയിൽ മുൻഭരണസമിതി തുക വകമാറ്റി: വിജിലൻസ് അന്വേഷണത്തിന് ശിപാർശ

text_fields
bookmark_border
വർക്കല: നഗരസഭയിലെ കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ അവസാന ഘട്ടത്തിലെ തുക വകമാറ്റി ചെലവിട്ട വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തതായി ചെയർപേഴ്സൺ ബിന്ദു ഹരിദാസും വൈസ് ചെയർമാൻ അനി ജോയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2014-15ലെ വാർഷിക പദ്ധതിപ്രകാരം പൂർത്തിയാക്കേണ്ടത് ഏഴ് വികസന പദ്ധതികളാണ്. 2015-16ൽ സ്പിൽ ഓവർ പദ്ധതിയായി കൊണ്ടുവരാതെ പണികൾ നടത്തി ഫണ്ട് വകമാറ്റി ചെലവിട്ടുവെന്ന് ചെയർപേഴ്സൺ ബിന്ദു ഹരിദാസ് പറഞ്ഞു. 26,51,880 രൂപയാണ് വകമാറ്റി ചെലവിട്ടത്. ജില്ല ആസൂത്രണ സമിതിയുടെ അനുമതി ലഭിച്ച ഏഴു പദ്ധതികൾ നടത്തിയില്ല. പകരം വാച്ചർമുക്ക്- ജി.കെ ഓയിൽ മിൽ റോഡ് (5,70,321 രൂപ ), കല്ലുവിളയത്തിൽ റോഡ് (3.23,260), ആലുവിള റോഡ് (1,79,921), വള്ളക്കടവ് റോഡ് (1,19,868 രൂപ), മുണ്ടയിൽ -വാച്ചർമുക്ക് റോഡ് (2,59,486 ), ഐ.ഒ.ബി ജങ്ഷൻ -മുണ്ടയിൽ റോഡ് (2.73,716), കുറ്റിക്കാട് ക്ഷേത്രം -വലിയ വീട്ടിൽ ക്ഷേത്രം റോഡ് (9,25,308) എന്നീ റോഡുകളുടെ നവീകരണത്തിനും മറ്റുമായാണ് തുക വകമാറ്റി ചെലവഴിച്ചത്. ഈ പദ്ധതികൾക്കൊന്നും ജില്ല ആസൂത്രണ സമിതിയുടെ അനുമതിയില്ലായിരുന്നു. ഇത് അഴിമതിയാണെന്നും അന്വേഷണം നടത്തണമെന്നും വിജിലൻസിനോട് ആവശ്യപ്പെെട്ടന്നും അവർ അറിയിച്ചു. ഈ വിഷയം അജണ്ട നമ്പർ അഞ്ചാമതായി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യേണ്ടതായിരുന്നു. ഇതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷം മുൻകൂട്ടി യോഗം അലങ്കോലമാക്കാൻ തീരുമാനിച്ച് ബഹളമുണ്ടാക്കി പുറത്തുപോയതെന്നും അവർ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story