Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 2:03 PM IST Updated On
date_range 25 July 2017 2:03 PM ISTഅഞ്ചലിലെ രാഷ്ട്രീയ സംഘർഷം പൊലീസിെൻറ വീഴ്ച മൂലമെന്ന് ആരോപണം
text_fieldsbookmark_border
അഞ്ചൽ: അഞ്ചലിലും പരിസരത്തും ഇരുവിഭാഗം രാഷ്ട്രീയപാർട്ടി പ്രവർത്തകർ തമ്മിെല സംഘർഷം പൊലീസിെൻറ വീഴ്ച മൂലമാണെന്ന് ആരോപണം. മാസങ്ങൾക്ക് മുമ്പ് സി.പി.എം ജനറൽ സെക്രട്ടറിക്ക് നേരേ ഡൽഹിയിലുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ അഞ്ചൽ ടൗണിൽ പ്രകടനം നടത്തുന്നതിനിടയിൽ ബി.ജെ.പിയുടെ കൊടിമരങ്ങളും ബോർഡുകളും തകർത്തിരുന്നു. ഇതിനെതിരെ സംഘടിച്ചെത്തിയ ബി.ജെ.പി പ്രവർത്തകർ സി.പി.എമ്മിെൻറയും സി.പി.ഐയുടെയും കൊടിമരങ്ങൾ തകർത്തു. ഏതാനും ദിവസം മുമ്പ് അഞ്ചൽ വക്കംമുക്കിൽ സി.പി.എം പ്രവർത്തകർ ദലിത് ബാലനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മർദിക്കുകയുമുണ്ടായി. ഇതിനെതിരെ പൊലീസിൽ പരാതിപ്പെെട്ടങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ബി.ജെ.പി പ്രവർത്തകർ അഞ്ചൽ പൊലീസിനെതിരെ പുനലൂർ എ.എസ്.പിക്ക് പരാതി നൽകി. ഒരാഴ്ച മുമ്പ് ഡി.വൈ.എഫ്.ഐ വക്കംമുക്ക് യൂനിറ്റ് സെക്രട്ടറി അനന്തുവിനെ (19) ബി.ജെ.പി പ്രവർത്തകർ കൈയേറ്റം ചെയ്തു. ഗുരുതര പരിക്കേറ്റ അനന്തു തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതിന് ബി.ജെ.പി പ്രവർത്തകർക്കെതിരേ കേസെടുത്ത പൊലീസ്, നേരത്തേ മർദനമേറ്റ ദലിത് ബാലെൻറ സഹോദരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ വിഷയത്തിൽ പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്ന് പറഞ്ഞ് ബി.ജെ.പി പ്രതിഷേധിച്ചു. ഇതിനെത്തുടർന്നാണ് കരുകോണിലും കുറവന്തേരിയിലും സ്ഥാപിച്ചിരുന്ന സി.പി.ഐയുടെയും സി.പി.എമ്മിെൻറയും കൊടിമരങ്ങളും രക്തസാക്ഷി മണ്ഡപങ്ങളും വ്യാപകമായി തകർക്കപ്പെട്ടത്. ഇതിനെതിരെ എൽ.ഡി.എഫ് കരുകോൺ ജങ്ഷനിൽ പ്രതിഷേധ യോഗം സംഘടിച്ചിരുന്നു. പൊലീസ് കരുകോണിലും കുറവന്തേരിയിലും സ്ഥാപിച്ചിരുന്ന എല്ലാ കൊടിമരങ്ങളും മണ്ണുമാന്തിയുപയോഗിച്ച് നീക്കം ചെയ്തെങ്കിലും നാട്ടിൽ സംഘർഷ ഭീതി നിലനിൽക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story