Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 2:03 PM IST Updated On
date_range 18 July 2017 2:03 PM IST20 വര്‍ഷം മുമ്പ് കല്ലറ നിർമിച്ച് മരണത്തെ കാത്തിരുന്ന കാട്ടുമൂപ്പന്‍ വിടവാങ്ങി
text_fieldsbookmark_border
കാട്ടാക്കട-: 20 വര്‍ഷം മുമ്പ് കല്ലറ നിർമിച്ച് മരണത്തെ കാത്തിരുന്ന കാട്ടുമൂപ്പന്‍ മരിച്ചു. നെയ്യാര്‍ വനമേഖല ആമല സെറ്റില്‍മെൻറിലെ അയ്യപ്പന്‍ കാണി (95) ആണ് മരിച്ചത്. മരിക്കുമ്പോള്‍ താന്‍ നിർമിച്ച കല്ലറയില്‍തന്നെ അടക്കം ചെയ്യണമെന്ന ആഗ്രഹത്താലാണ് അന്ന് കല്ലറ നിർമിച്ചത്. തുടര്‍ന്ന് കല്ലറ ഇതേവരെ സംരക്ഷിച്ചുപോന്നിരുന്നു. സ്വന്തമായി അന്തിയുറങ്ങാന്‍ ചോരാത്ത കൂരപോലും ഇല്ലാതിരുന്ന കാലത്താണ് കല്ലറ നിർമിച്ചത്. മൃതദേഹം അയ്യപ്പന്‍കാണി നിർമിച്ച കല്ലറയില്‍തന്നെ മക്കള്‍ അടക്കം ചെയ്തു. ഭാര്യ: ചെല്ലമ്മ. മക്കള്‍: ചിന്ന, രാജ, പരപ്പന്‍കാണി രാജമ്മ, കൃഷ്ണമ്മ, രാമചന്ദ്രന്‍ കാണി, വസന്ത, മണിയന്‍, ചന്ദ്രന്‍ കാണി. മരുമക്കള്‍: ശീതങ്കന്‍ കാണി, കുഞ്ഞിരാമന്‍ കാണി, സുധർമ, വിശ്വംഭരന്‍, സിന്ധു, ശോഭ, അശോകന്‍, മഞ്ജുഷ, സൗമ്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story