Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 1:58 PM IST Updated On
date_range 16 July 2017 1:58 PM ISTഅംഗൻവാടിയിൽ കുട്ടികൾ എത്തുന്നത് ചളിക്കുഴി താണ്ടി
text_fieldsbookmark_border
കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിലെ പുലിയൂർ വഞ്ചി വടക്ക് രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന 119-ാം നമ്പർ അംഗൻവാടിയിൽ കുട്ടികൾ എത്തുന്നത് ചളിക്കുഴി താണ്ടി. അംഗൻവാടി കെട്ടിടം വെടിപ്പും വൃത്തിയുമായി ജീവനക്കാർ സൂക്ഷിച്ചിട്ടുണ്ടെങ്കിലും പരിസരം മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. കുട്ടികളെ എത്തിക്കാനുള്ള പൊതുവഴി ചളിയും വെള്ളവും നിറഞ്ഞ് പുല്ല് കയറിക്കിടക്കുന്നു. മഴ കടുത്താൽ വെള്ളക്കെട്ടാവുകയാണ്. പഞ്ചായത്ത് ഈ വഴി മണ്ണും ഗ്രാവലുമിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്ത് റോഡാക്കിയാൽ ചളിക്ക് പരിഹാരമാകും. അംഗൻവാടിയുടെ പരിസരവും സെപ്റ്റിടാങ്കിന് സമീപവും മാലിന്യം നിറഞ്ഞ അവസ്ഥയാണ്. ഇവിടെ കൊതുക് വർധിക്കാനും കാരണമാകുന്നു. തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനിയും പകർച്ചവ്യാധിയും പെരുകുമ്പോഴും പഞ്ചായത്തിെൻറ മുൻകരുതൽ പ്രവർത്തനങ്ങൾ ഇപ്പോഴും പിന്നോട്ടാണ്. ഡെങ്കിപ്പനിയും പകർച്ചപ്പനിയും പിടിപെട്ട് ഇവിടങ്ങളിലെ ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ഡെകെയർ ഡയറക്ടറായ യുവതിയും പിതാവും മകളും ഉൾെപ്പടെ നാലുപേർ തൊടിയൂർ പഞ്ചായത്ത് പരിധിയിൽ മരിച്ചു. ഫ്ലക്സ് ബോർഡുകളിലെ വാചകങ്ങൾ അല്ലാതെ പഞ്ചായത്തും ആരോഗ്യവകുപ്പും പ്രതിരോധ പ്രവർത്തനത്തിന് പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story