Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 1:42 PM IST Updated On
date_range 12 July 2017 1:42 PM ISTമുഖ്യമന്ത്രിയുടെ ഇടപെടൽ അറസ്റ്റ് വൈകിപ്പിെച്ചന്ന് ഹസൻ
text_fieldsbookmark_border
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അഞ്ചുമാസത്തോളം വൈകിയത് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്നും ഈ സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ ആവശ്യപ്പെട്ടു. കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ബോധപൂര്‍വമായിരുന്നു. ഇതിന് പ്രേരകമായ ഉപദേശം ഏത് വ്യക്തിയില്‍നിന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കണം. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ മുഖ്യമന്ത്രിയുടെ പേരിലും ഗൂഢാലോചന ആരോപണം ഉയര്‍ന്നിരുന്നു. അതിനാൽ അത്തരത്തിലുള്ള ഒരു വ്യക്തി ആഭ്യന്തരവകുപ്പിെൻറ ചുമതലകൂടി വഹിക്കുന്നത് ഉചിതമല്ല. പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച ഇന്നസെൻറ് എം.പി സ്ഥാനവും മുകേഷും ഗണേഷ്‌കുമാറും എം.എൽ.എ സ്ഥാനവും രാജിവെക്കണം. അമ്മയെന്ന സംഘടന പിരിച്ചുവിടണം. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കള്ളപ്പണത്തെയും ബിനാമി ഇടപാടുകളെയുംകുറിച്ച് അന്വേഷിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story