Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 1:46 PM IST Updated On
date_range 11 July 2017 1:46 PM ISTട്രാഫിക് കുരുക്ക് രൂക്ഷമായ വെഞ്ഞാറമൂട്ടിലെ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കൽ അട്ടിമറിക്കുന്നു
text_fieldsbookmark_border
വെഞ്ഞാറമൂട്: ട്രാഫിക് കുരുക്ക് രൂക്ഷമായ വെഞ്ഞാറമൂട്ടിലെ റോഡ് പുറമ്പോക്ക് ഏറ്റെടുക്കൽ അട്ടിമറിക്കുന്നു. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിെൻറ മുൻവശം ഉൾപ്പെടെ നിരവധികെട്ടിടങ്ങൾ പുറമ്പോക്കിലാണ് സ്ഥിതിചെയ്യുന്നത്. കെ.എസ്.ടി.പി നിർദേശപ്രകാരം രണ്ടുമാസം മുമ്പ് താലൂക്ക് സർവേയർ പുറമ്പോക്ക് അളന്ന് തിരിച്ച് മാർക്ക് ചെയ്തെങ്കിലും കടുത്ത സമ്മർദത്തെത്തുടർന്ന് ഒഴിപ്പിക്കൽ നടപടി മരവിപ്പിച്ചിരിക്കുകയാണ്. വെഞ്ഞാറമൂട് ടൗണിൽ സ്ഥലപരിമിതി മൂലം മണിക്കൂറുകൾ ഗതാഗതതടസ്സം നേരിടുന്നുണ്ട്. കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. വർഷങ്ങൾക്ക് മുമ്പ് ജങ്ഷെൻറ വികസനത്തിനായി കെ.എസ്.ടി.പി നഷ്ടപരിഹാരതുക നൽകി ഏറ്റെടുത്ത ഭൂമിയും കൈയേറിയ നിലയിലാണ്. ഇത് ഒഴിപ്പിച്ച് റോഡിെൻറ വീതികൂട്ടി വെഞ്ഞാറമൂട്ടിലെ ശ്വാസംമുട്ടിക്കുന്ന തിരക്ക് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, പുറമ്പോക്ക് ഏറ്റെടുക്കുന്നത് അട്ടിമറിക്കുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരേ നിലപാടാണെന്നാണ് അറിയുന്നത്. ട്രാഫിക് പരിഷ്കാരവുമായി ബന്ധപ്പെട്ട് വ്യാപാരികളും പഞ്ചായത്തും തമ്മിൽ തർക്കവും നടക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story