Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകത്തോലിക്ക സഭയുടെ...

കത്തോലിക്ക സഭയുടെ ആശുപത്രികളിൽ വേതനം പരിഷ്കരിക്കും

text_fields
bookmark_border
കൊച്ചി: കത്തോലിക്ക സഭയുടെ ആശുപത്രികളിൽ നഴ്സുമാരുടെ അടക്കം ജീവനക്കാരുടെ വേതനം പരിഷ്കരിക്കാൻ തീരുമാനിച്ചു. കെ.സി.ബി.സി ലേബർ കമീഷ​െൻറയും ഹെൽത്ത് കമീഷ​െൻറയും കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷ​െൻറയും ആശുപത്രി ഡയറക്ടർമാരുടെയും സംയുക്തയോഗമാണ് തീരുമാനമെടുത്തത്. കെ.സി.ബി.സി ലേബർ കമീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ അധ്യക്ഷതയിൽ ബുധനാഴ്ച എറണാകുളം പി.ഒ.സിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ യോഗം വിലയിരുത്തി. അനുദിനം ഉയരുന്ന ജീവിതച്ചെലവുകൾ പരിഗണിച്ചാണ് േവതന വർധന തീരുമാനിച്ചത്. നഴ്സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ രൂപവത്കരിച്ച സംവിധാനങ്ങളുടെ തീരുമാനങ്ങൾ വൈകുന്നതുമൂലം പുതിയൊരു വേതന സ്കെയിൽ രൂപപ്പെടുത്താൻ നിശ്ചയിച്ചു. ഇതിന് 11 അംഗ കമ്മിറ്റിക്ക് രൂപം നൽകി. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള പുതുക്കിയ വേതനം ആഗസ്റ്റ് മുതൽ നൽകും. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട്, കെ.സി.ബി.സി ലേബർ കമീഷൻ സെക്രട്ടറി ഫാ. ജോർജ് തോമസ്, ഹെൽത്ത് കമീഷൻ സെക്രട്ടറി ഫാ. സൈമൺ പള്ളൂപേട്ട, കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് ഫാ. തോമസ് വൈക്കത്തുപറമ്പിൽ, കമീഷൻ ജോയൻറ് സെക്രട്ടറി ജോസഫ് ജൂഡ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story