Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 3:02 PM IST Updated On
date_range 17 Aug 2017 3:02 PM ISTചിങ്ങം പിറന്നു, ഇനി സമൃദ്ധിയുടെ പുലരികൾ
text_fieldsbookmark_border
തിരുവനന്തപുരം: ദാരിദ്ര്യത്തിെൻറ പ്രതീകമായ കർക്കടകത്തിെൻറ കാർമേഘങ്ങൾ പൂർണമായും നീങ്ങി സമൃദ്ധിയുടെ പര്യായമായ ചിങ്ങം പിറന്നു. കർഷകരുടെ ദിനമായി കൂടി കൊണ്ടാടുന്ന ചിങ്ങം ഒന്ന് നാട് മുഴവൻ ആഘോഷമാക്കുന്ന ദിവസം കൂടിയാണ്. മലയാളികളുടെ ആണ്ട് പിറവിയും ചിങ്ങം ഒന്നു തന്നെ. ഇനി വിളവെടുപ്പിെൻറ കാലമാണ്. ഒപ്പം മലയാളികളുടെ ഉത്സവമായ ഓണത്തിെൻറയും. പുതുവർഷപ്പുലരിയിൽ പുതു വർഷങ്ങളണിഞ്ഞ് അതിരാവിലെ കുളിച്ചൊരുങ്ങി ക്ഷേത്രദർശനം ഉൾപ്പെടെ നടത്തിയാണ് ചിങ്ങമാസത്തെ വരവേൽക്കുന്നത്. ഭക്തിയുടെ കൂടി മാസപ്പിറവിയാണ് ചിങ്ങമാസം. പൗരാണിക കാലം മുതലേ കേരളം, തമിഴ്നാട് പ്രദേശത്തെ ജനങ്ങൾ ചിങ്ങപ്പുലരി ആഘോഷമാക്കി വരുന്നു. ക്രിസ്തു വർഷത്തിൽനിന്ന് 825 വർഷം കുറച്ചാൽ മലയാളികളുടെ കൊല്ലവർഷത്തിന് തുടക്കമായി. കൊല്ലം പട്ടണം പ്രാവർത്തികമായതിെൻറ ഓർമക്കായി 825 വർഷം മുമ്പാണ് മലയാളക്കരയിൽ കൊല്ലവർഷാരംഭമാകുന്നത്. ചിങ്ങം പിറന്നാൽ നാളും തീയതിയും നോക്കി ഓണത്തെ കാത്തിരിക്കുകയാണ് അടുത്തത്. അത്തം തുടങ്ങി 10ാം നാൾ തിരുവോണമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story