Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാങ്ക്​ ജീവനക്കാരുടെ...

ബാങ്ക്​ ജീവനക്കാരുടെ അനിശ്ചിതകാലസമരം 20ാം ദിനത്തിലേക്ക്​

text_fields
bookmark_border
തിരുവനന്തപുരം: അന്യായമായ സ്ഥലംമാറ്റങ്ങൾെക്കതിരെ ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷ​െൻറ (എ.െഎ.ബി.ഇ.എ) ആഭിമുഖ്യത്തിൽ എസ്.ബി.െഎ അഡ്മിനിസ്േട്രറ്റിവ് ഒാഫിസിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാലപ്രേക്ഷാഭം 20ാം ദിനത്തിലേക്ക്. ബാങ്ക് ലയനത്തിന് ശേഷം എസ്.ബി.ടിയിൽ നിന്നെത്തിയ ജീവനക്കാരോടുള്ള വിവേചനപരമായ നടപടി സ്വീകരിക്കുന്നതായി സമരക്കാർ ആരോപിക്കുന്നു. സമരംകൂടുതൽ ജനകീയ സ്വാഭാവത്തിൽ മുന്നോട്ടുകൊണ്ടുപോകാനാണ് ഭാരവാഹികളുടെ തീരുമാനം. ഇതി​െൻറ ഭാഗമായി ഇൗമാസം 17ന് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ 2,000 പേരെ പെങ്കടുപ്പിച്ച് ധർണ നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടകൻ. വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനും തീരുമാനമുണ്ട്. ആഗസ്റ്റ് 25ന് സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത സമരത്തിൽ ഇതിനോടകം നിരവധിസംഘടനകളും കൂട്ടായ്മകളും െഎക്യദാർഢ്യമർപ്പിച്ചെത്തിയിരുന്നു. ഒാേട്ടാ തൊഴിലാളികൾ, യുവജന സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, വീട്ടമ്മമാർ, ചുമട്ടുതൊഴിലാളികൾ എന്നിവർ ഇതിനുദാഹരണമാണ്. ലയനത്തോടെ ബാങ്ക് ഇടപാടുകൾക്ക് നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൂടിയാണ് സമരം എന്നതിനാലാണ് കൂടുതൽ ബഹുജനപിന്തുണ ലഭിക്കുന്നത്. വരുംദിവസങ്ങളിൽ വഴിയോരക്കച്ചവടക്കാരുടെ സംഘടനയും െഎക്യദാർഢ്യമർപ്പിച്ചെത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. അഡ്മിനിസ്േട്രറ്റിവ് ഒാഫിസിന് മുന്നിൽ പ്രത്യേക സജ്ജമാക്കിയ സമരപ്പന്തൽ വിവിധനേതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ്. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, െഎ.എൻ.ടി.യു.സി പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, എം.എൽ.എമാരായ പി. ഉബൈദുല്ല, മുല്ലക്കര രത്നാകരൻ, ശബരീനാഥൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി എന്നിവർ എത്തിയിരുന്നു. ഇതിനുപുറമേ ജീവനക്കാർ റീജനൽ ലേബർ കമീഷണർക്കും പരാതിനൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ച് വ്യവസായ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കേരളഘടകം എസ്.ബി.െഎ ചീഫ് ജനറൽ മാനേജർക്ക് നേരത്തെ കത്ത് നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story