Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിസ്​റ്റർ അഭയ കേസ്:...

സിസ്​റ്റർ അഭയ കേസ്: സാക്ഷിയായതിനാൽ തനിക്ക്​ വിചാരണ നടത്താൻ സാധിക്കില്ലെന്ന്​ ജഡ്​ജി

text_fields
bookmark_border
തിരുവനന്തപുരം: താൻ കേസിൽ സാക്ഷിയായതിനാൽ സിസ്റ്റർ അഭയ കേസി​െൻറ വിചാരണ നടത്താൻ സാധിക്കില്ലെന്ന് സി.ബി.ഐ കോടതി ജഡ്ജി. താൻ കൊച്ചിയിൽ മജിസ്ട്രേറ്റ് ആയിരുന്നപ്പോഴാണ് കേസിലെ സാക്ഷി പ്രഫ. ത്രേസ്യാമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. അതുകൊണ്ട് താൻ കേസിലെ 111ാം സാക്ഷിയാണ്. ഇതുകാരണം കേസ് നടപടികൾ തനിക്ക് നടത്താൻ സാധിക്കില്ലെന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് ജോണി സെബാസ്റ്റ്യൻ വ്യക്തമാക്കി. മുൻ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിൾ ഉൾപ്പെടെ എട്ടുപേരെ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ബുധനാഴ്ച വിധി പറയാനിരിക്കവെയാണ് കോടതിയുടെ തീരുമാനം. 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവ​െൻറിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാർച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു. പ്രതികളെ സഹായിക്കാൻവേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് െപാലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി. ആഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. സാമുവൽ എന്നിവരെ സി.ബി.ഐ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. ഇവർ പിന്നീട് മരിച്ചു. ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റുന്നതിന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻവേണ്ടി കേസ് അടുത്തമാസം 11ലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story