Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 2:50 PM IST Updated On
date_range 2 Aug 2017 2:50 PM ISTപാലരുവിയിലെ പരിഷ്കാരങ്ങൾെക്കതിരെ സി.പി.െഎ രംഗത്ത്
text_fieldsbookmark_border
പുനലൂർ: പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ വനംവകുപ്പ് നടപ്പാക്കിയ പരിഷ്കാരങ്ങൾക്കെതിരെ സി.പി.ഐ രംഗത്ത്. ദിവസവും നൂറുകണക്കിന് സഞ്ചാരികളെത്തുന്ന ഇവിടെ വാഹനങ്ങൾ കടത്തിവിടുന്നതിലും തദ്ദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നവിധത്തിലും പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. വിനോദസഞ്ചാരികൾ വരുന്ന വാഹനം കടത്തിവിടാതെ വനംവകുപ്പ് ഒരുക്കിയിരിക്കുന്ന വാഹനത്തിൽ മാത്രമേ ഇവർക്ക് വെള്ളച്ചാട്ടത്തിലെത്താനാകൂ. ഇതുകാരണം യാത്രയിലും അല്ലാതെയും ആളുകൾ ബുദ്ധിമുട്ട് നേരിടുന്നു. ഇതിലുപരി നാട്ടുകാരായവരുടെ വാഹനങ്ങൾക്ക് ഓട്ടമില്ലാതെയും വരുന്നു. കൂടാതെ ചെറിയ കച്ചവടം ചെയ്ത് ഉപജീപനം നടത്തിയിരുന്നവരേയും വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കടത്തിവിടുന്നില്ല. വനംവകുപ്പിെൻറ രണ്ട് വാഹനത്തിലായി 36 പേർക്കേ ഒരുസമയത്ത് കേന്ദ്രത്തിലെത്താനാകൂ. ഇതുകാരണം വിനോദ സഞ്ചാരികളായെത്തുന്നവരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എല്ലാവരേയും ബുദ്ധിമുട്ടിലാക്കുന്ന പരിഷ്കാരം പിൻവലിക്കണമെന്നും ഇതിെൻറ പ്രയോജനം പ്രദേശവാസികൾക്കും ലഭിക്കണമെന്നും സി.പി.ഐ കഴുതുരുട്ടി, ആര്യങ്കാവ് ലോക്കൽ സെക്രട്ടറിമാരായ പി.ബി. അനിൽമോൻ, വി.എസ്. സോമരാജൻ എന്നിവർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story