Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 2:44 PM IST Updated On
date_range 2 Aug 2017 2:44 PM ISTമഅ്ദനിയെ വരവേൽക്കാനൊരുങ്ങി തോട്ടുവാൽ വീടും അൻവാർശ്ശേരിയും
text_fieldsbookmark_border
ശാസ്താംകോട്ട: വൃദ്ധരും രോഗികളുമായ മാതാപിതാക്കളെ കാണുന്നതിനും മൂത്ത മകൻ ഉമർ മുഖ്ത്താറിെൻറ വിവാഹത്തിൽ പെങ്കടുക്കാനുമായി സുപ്രീംകോടതിയിൽനിന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച് നാട്ടിലെത്തുന്ന അബ്ദുന്നാസിർ മഅ്ദനിയെ വരവേൽക്കാൻ കുടുംബവീടായ തോട്ടുവാൽ മൻസിലും അൽ അൻവാർ ഇസ്ലാമിക് സർവകലാശാലയും ഒരുങ്ങി. പിതാവും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ ടി.എ. അബ്ദുസ്സമദ് മാസ്റ്റർ പക്ഷാഘാതം ബാധിച്ച് ഇടതുവശം തളർന്ന് കഴിഞ്ഞ ഏഴുവർഷമായി കിടപ്പിലാണ്. ഉമ്മ അസ്മാബീവി അർബുദം ബാധിച്ച് ശസ്ത്രക്രിയ കഴിഞ്ഞ് ശയ്യാവലംബിയാണ്. ഇവരുടെ മൂത്തമകനാണ് 52 കാരനായ മഅ്ദനി. ഇരുവരും ഇപ്പോൾ ഇളയമകനും അധ്യാപകനുമായ ഹസെൻറ വീട്ടിലാണ്. ഒരാണ്ടിെൻറ ഇടവേളക്കുശേഷമാണ് മഅ്ദനി മാതാപിതാക്കളെ കാണാനെത്തുന്നത്. കഴിഞ്ഞ ജൂലൈ ഒടുവിലാണ് ഇവർ തമ്മിൽ അവസാനം കണ്ടത്. മഅ്ദനി സ്ഥാപിച്ച അൻവാർശേരിയിലെ അൽ അൻവാർ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളും അഗതി, അനാഥമന്ദിരത്തിലെ അന്തേവാസികളും പ്രിയപ്പെട്ട ഉസ്താദിെൻറ വരവിനായുള്ള കാത്തിരിപ്പിലാണ്. അഗതി, അനാഥമന്ദിരത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് മഅ്ദനി ഉസ്താദിനെക്കാളേറെ 'ഉപ്പ'യാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story