Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2017 4:52 PM IST Updated On
date_range 30 April 2017 4:52 PM ISTകന്യാകുമാരിയിൽ ഡിസാലിനേഷൻ പ്ലാൻറിെൻറ സാധ്യത ആരായും –കേന്ദ്രമന്ത്രി
text_fieldsbookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുടിവെള്ളക്ഷാമ പരിഹാരത്തിന് കടൽ ജലത്തിൽനിന്ന് ഉപ്പ് വേർതിരിച്ച് ശുദ്ധജലം ലഭ്യമാക്കാനായി ഡിസാലിനേഷൻ പ്ലാൻറ് സ്ഥാപിക്കാനുള്ള സാധ്യത ആരായാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. നാഗർകോവിലിൽ കലക്ടർ സജ്ജൻസിങ് ആർ. ചവാൻ, തമിഴ്നാട് വാട്ടർ സപ്ലൈ ആൻഡ് ൈഡ്രനേജ് ബോർഡ് അധികൃതർ, സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിസാലിനേഷൻ കമ്പനി അധികൃതരുമായി നടത്തിയ കൂടിയാലോചനകൾക്കുശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദിവസേന അമ്പത് മില്യൺ ലിറ്റർ ജലം ആവശ്യമുള്ള കന്യാകുമാരി ജില്ലയിൽ മൺസൂൺ വേണ്ടത്ര ലഭിക്കാത്തതുകൊണ്ട് ജല സ്രോതസ്സുകൾ വറ്റി വരണ്ട് കടൽജലം ഭൂഗർഭജലത്തിൽ കലരുന്ന അവസ്ഥയാണുള്ളത്. ഇതിെൻറ പശ്ചാത്തലത്തിലാണ് 2013ൽ ചർച്ചചെയ്ത് മാറ്റിെവച്ച പദ്ധതിയെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ േപ്രരിപ്പിച്ചത്. പദ്ധതി നടപ്പിലായാൽ കന്യാകുമാരിജില്ലയിൽ വരുന്ന 50 വർഷത്തേക്ക് കുടിവെള്ളക്ഷാമം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story