Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2017 4:52 PM IST Updated On
date_range 30 April 2017 4:52 PM ISTമണിയറവിള സർക്കാർ ആശുപത്രി ഇനി കാട്ടാക്കട താലൂക്കാശുപത്രി
text_fieldsbookmark_border
മലയിൻകീഴ്: മണിയറവിള സർക്കാർ ആശുപത്രി ഇനി കാട്ടാക്കട താലൂക്കാശുപത്രിയാകും. ഇതു സംബന്ധിച്ച ഉത്തരവ് ശനിയാഴ്ച സർക്കാർ പുറപ്പെടുവിച്ചു. മലയിൻകീഴുകാരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഈ ആശുപത്രിയെ താലൂക്കാശുപത്രി ആക്കണമെന്നത്. താലൂക്കാശുപത്രിയാകുന്നതോടെ 24 മണിക്കൂർ പ്രവർത്തനവും 20 ഡോക്ടർമാരുടെ വിവിധ മേഖലകളിലുള്ള സേവനവുമുണ്ടാകും. എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ ആശുപത്രിക്ക് താലൂക്ക് പരിവേഷം കിട്ടിയതോടെ കാട്ടാക്കട മണ്ഡലത്തിലെ സാധാരണക്കാർക്ക് ചികിത്സക്ക് ഇനി നഗരത്തിലേക്കും മറ്റ് സ്വകാര്യആശുപത്രിയെയും ആശ്രയിക്കേണ്ടതില്ല. ഇപ്പോഴും ഇവിടെ ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണുള്ളത്. ജനറൽ മെഡിസിൻ, സർജറി, പ്രസവം, കുട്ടികളുടെ ചികിത്സ, ഇ.എൻ.ടി, ത്വക്ക് തുടങ്ങി സമസ്തചികിത്സയും ഉണ്ടാകുമെന്നാണ് മലയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായർ പറയുന്നത്. പരാതികൾക്ക് ഇടംനൽകാത്തവിധം ആശുപത്രിയിൽ സേവനമുണ്ടാകുമെന്ന് ഐ.ബി.സതീഷ് എം.എൽ.എയും അറിയിച്ചു. രാത്രിയിൽ ഡോക്ടറുടെ സേവനമുണ്ടാകുന്നില്ല, അത്യാവശ്യമരുന്നുകൾ ലഭ്യമാകുന്നില്ല തുടങ്ങിയപരാതികൾക്ക് താലൂക്കാശുപത്രിയാകുന്നതോടെ പരിഹാരമാകും. അപകടങ്ങളുണ്ടാകുമ്പോൾ മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, നെയ്യാറ്റിൻകര താലൂക്കാശുപത്രികളെയാണ് പ്രധാനമായും ഇവിടത്തുകാർ ആശ്രയിക്കുന്നത്. കാട്ടാക്കട താലൂക്ക് രൂപവത്കരണത്തെ സംബന്ധിച്ച് ആലോചനകൾ നടന്നപ്പോൾതന്നെ മണിയറവിള ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കണമെന്ന ആവശ്യവുമായി നിരവധി സന്നദ്ധസംഘടനകളും യുവജനസംഘടനകളും രംഗത്തുവന്നിരുന്നു. വിവിധ വിഭാഗങ്ങളിലായി 70 ലേറെ ജീവനക്കാരും പുതിയ താലൂക്കാശുപത്രിയിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story