Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2017 8:23 PM IST Updated On
date_range 3 April 2017 8:23 PM ISTപാട്ട് പാടിയും നൃത്തം ചെയ്തും അവർ ഒത്തുചേർന്നു
text_fieldsbookmark_border
തിരുവനന്തപുരം: ഓട്ടിസം ബാധിതരായ കുട്ടികൾ പാട്ട് പാടിയും നൃത്തം ചെയ്തും ഒത്തുചേർന്നു. മ്യൂസിയം പരിസരവും മാനവീയം വീഥിയും അവർക്ക് സ്വന്തമായി. എല്ലാവർക്കും ഒപ്പമാണ് തങ്ങളെന്ന് തെളിയിക്കുന്നതായിരുന്നു കുട്ടികളുടെ പ്രകടനങ്ങൾ. കളിയും ചിരിയും നിറഞ്ഞ നിമിഷങ്ങളിൽ തെളിഞ്ഞത് പ്രതിഭയുടെ പൊൻതിളക്കം. അവർക്ക് പിന്തുണയുമായി മാതാപിതാക്കളുമുണ്ടായിരുന്നു. േപ്രാത്സാഹനമേകാൻ നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരെത്തി. ഓട്ടിസം ക്ലബിെൻറ നേതൃത്വത്തിലായിരുന്നു ബോധവത്കരണ പരിപാടി. പാവകളി, നാടൻപാട്ട് അവതരണം തുടങ്ങിയ പരിപാടികളും അരങ്ങേറി. മ്യൂസിയത്തിൽനിന്ന് മാനവീയം വീഥിയിലേക്ക് ഓട്ടിസം ബോധവത്കരണ യാത്രയും സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടനം സൂര്യകൃഷ്ണ മൂർത്തി നിർവഹിച്ചു. ദിനേശ് പണിക്കർ, എ.കെ. ശിവദാസ്, പ്രിയ സുരേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story