Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപനത്തുറക്കാര്‍...

പനത്തുറക്കാര്‍ പാലത്തിനായി കാത്തിരിപ്പ് തടുരുന്നു

text_fields
bookmark_border
പൂന്തുറ: ഉദ്ഘാടനപെരുമഴ പെയ്തിറങ്ങിയിട്ടും പനത്തുറ നിവാസികള്‍ ഇപ്പോഴും പാലത്തിനായി കാത്തിരിക്കുകയാണ്. മഴക്കാലത്തും വേനലിലും ഒരുപോലെ സാഹസികതയുടെ കരുത്തില്‍ കായലിന്‍െറ മറുകര താണ്ടുന്ന പനത്തുറക്കാരുടെ ദുരിതത്തിന് അമ്പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. പാലമെന്ന സ്വപ്നത്തിന് 31വര്‍ഷത്തെ പഴക്കവും. ഓരോ തെരഞ്ഞെടുപ്പിനും വോട്ട് തേടിയത്തെുന്നവര്‍ പാലത്തിന്‍െറ പേരില്‍ വോട്ടുതട്ടുന്നുവെന്നല്ലതെ ഇവരെ പിന്നീട് തിരിഞ്ഞുനോക്കാറില്ല. എന്നാല്‍, ഇത്തവണ വോട്ട് തേടിയത്തെുന്നവര്‍ക്ക് മുന്നില്‍ പ്രതിഷേധിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. 1985ല്‍ കേരളത്തിലത്തെിയ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പനത്തുറ സന്ദര്‍ശിച്ച് ദുരിതം കണ്ടറിഞ്ഞ് അടിയന്തരമായി പാലം നിര്‍മിക്കാന്‍ നിര്‍ദേശിച്ചിരുന്നു. അന്ന് സംസ്ഥാനസര്‍ക്കാര്‍ തറക്കല്ലിടല്‍ അടക്കമുള്ള നടപടികളും നടത്തി. എന്നാല്‍ 31 വര്‍ഷമായിട്ടും പാലമെന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ടില്ല. നഗരസഭ കടത്ത്വള്ളവും തോണിക്കാരനെയും എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തോണിക്കാരന്‍ പലപ്പോഴും കടവില്‍ ഉണ്ടാകാറില്ലത്രേ. അതിനാല്‍ നാട്ടുകാര്‍ ആറിന് കുറുകെ വടംകെട്ടി സ്വയം വലിച്ച് നീങ്ങിയാണ് മറുകരയത്തെുന്നത്. ആയിരത്തിലധികം പേര്‍ താമസിക്കുന്ന പനത്തുറയില്‍ സുബ്രഹ്മണ്യക്ഷേത്രവും പനത്തുറ ജമാഅത്ത് പള്ളിയും സ്ഥിതിചെയ്യുന്നുണ്ട്. പാലമില്ലാത്തതിനാല്‍ ഇവിടെ എത്തുന്നവര്‍ ഹൈവേയില്‍ നിന്നും അഞ്ച് കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ച് വേണം വീടണയാന്‍. കടലിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ മഴക്കാലത്തും കടല്‍ക്ഷോഭസമയത്തും ഇതുവഴിയുള്ള യാത്ര പേടിസ്വപ്നമാണ്. കോവളം-ചാക്ക ഹൈവേയില്‍ താമസിക്കുന്ന ആരെങ്കിലും മരിച്ചാല്‍ ഇവരുടെ മൃതദേഹം ഖബറടക്കാന്‍ പനത്തുറയില്‍ എത്തിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story