വീണ്ടും വൈറസ്: കൊറോണയെ പ്രതിരോധിക്കാൻ ജില്ല സജ്ജം
text_fieldsതൃശൂർ: രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് തൃശൂരിലാണെന്നതിെൻറ ആശങ്കയിൽ ജില്ലയിൽ ജാഗ്രത. നേരേത്ത പടർന്ന നിപയുടെ ഓർമകളിൽ ഭീതിയിലും കരുതലിലുമാണ് ജില്ല. വിദ്യാർഥിനിയെ പ്രവേശിപ്പിച്ച ജനറൽ ആശുപത്രിയിലും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലും സ്വകാര്യ-സർക്കാർ ആശുപത്രികളിലുമെല്ലാം ആരോഗ്യ വകുപ്പ് അതിജാഗ്രത പുലർത്തുന്നുണ്ട്. ടി.എൻ. പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ എന്നിവരും കോർപറേഷൻ അധികൃതരും ആരോഗ്യ വകുപ്പിെൻറ പ്രത്യേക സംഘവും ജനറൽ ആശുപത്രി സന്ദർശിച്ചു.
അസാധാരണമായി ആശുപത്രിയിൽ ഉച്ചഭാഷണി അറിയിപ്പ് നൽകിയതും ജില്ല ആസ്ഥാനത്തുനിന്ന് അടിയന്തര സന്ദേശങ്ങളും ജില്ലയിൽ മുൻകരുതൽ ഒരുക്കത്തെ വേഗത്തിലാക്കി. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ളവക്ക് നിർദേശം ലഭിച്ചു. രോഗികളേയോ ബന്ധുക്കളെയോ ഭയപ്പെടുത്തരുതെന്ന് പ്രത്യേക നിർദേശമുണ്ടായിരുെന്നങ്കിലും പലയിടത്തും ഇത് താളംതെറ്റി. ആശുപത്രിയിലെ ജീവനക്കാരും രോഗികളും മാസ്ക് അണിയണമെന്ന നിർദേശമെത്തിയതോടെ ഭയത്തിൽ, നിർബന്ധിത വിടുതലിനൊപ്പം പലരും സ്വയം ആശുപത്രി വിട്ടുപോവുകയും ചെയ്തു. പകൽ ആശുപത്രിയിലെ പാർക്കിങ്ങിൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും സ്ഥലമില്ലാത്ത വിധം തിരക്കിലായിരുന്നത് ഉച്ചഭാഷണി അറിയിപ്പ് എത്തിയതോടെ ആളുകളൊഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.