പണം തട്ടിയ സംഭവം: ബാങ്കിൽ സുരക്ഷ വീഴ്ച
text_fieldsതൃശൂർ: കൂട്ടമായെത്തിയ സംഘം ബാങ്കിൽനിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ബാങ്കിെൻറ ഭാഗത്ത് സുരക്ഷ വീഴ്ചയുണ്ടെന്ന് പൊലീസ്.
ഉദ്യോഗസ്ഥർ പണം അലസമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് ബാങ്ക് അധികൃതരെ അറിയിച്ചു. പണം തട്ടിയത് കൂട്ടത്തോടെ എത്തിയവരുടെ വരവോടെയാണെന്ന സൂചനയാണ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിനുള്ളത്. എന്നാൽ, ഈ ദൃശ്യങ്ങളിൽ ജീവനക്കാരുടെ അലസമായ സമീപനവും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സ്വരാജ് റൗണ്ടിലെ എസ്.ബി.ഐ ശാഖയിലാണ് സംഘം ചേർന്ന് തട്ടിപ്പുകാരെത്തി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പണം കവർന്നത്. തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ സംഭവത്തിൽ 31നാണ് പൊലീസിൽ പരാതി നൽകിയത്. രാവിലെ ഒമ്പത് മുതൽ പലതായി വന്നയാളുകൾ കാഷ് കൗണ്ടറിന് ചുറ്റും, കാബിനുകൾക്ക് പുറത്തുമായി സംശയത്തിന് ഇടനൽകാതെ തമ്പടിച്ചാണ് കവർച്ച നടത്തിയത്. കൗണ്ടറുകളുടെ ചുമതലയുള്ള സ്റ്റാഫുകളുടെ ആവശ്യത്തിനാണ് പണം ലോക്കറിൽനിന്ന് എടുത്തുവെച്ചത്. നാലുലക്ഷം രൂപയാണ് നഷ്ടമായത്. സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടില്ല. ചെറുപ്പക്കാർ മുതൽ പ്രായമേറിയവർ വരെയുള്ള 12 അംഗ തമിഴ് സംഘങ്ങളാണ് സംശയങ്ങൾ ചോദിച്ചും തിരക്കുണ്ടാക്കിയും ഓഫിസിൽ നിന്നത്.
ഇവർ കൗണ്ടറിനകത്തേക്ക് വരെ കടന്നിട്ടും സംശയത്തോടെ സമീപിക്കാൻ ജീവനക്കാർ തയാറായില്ല. ഇവർ പണം എടുക്കുന്നത് ദൃശ്യങ്ങളിൽ ഇല്ല. എന്നാൽ, ഒരാൾ ഒരു പൊതി മുണ്ടിനുള്ളിലേക്ക് ഇറക്കിവെക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. ഇത് പണമാവാം എന്നാണ് കരുതുന്നത്. സി.സി ടി.വിയിൽ പതിഞ്ഞ 12 പേരുടെ സാദൃശ്യങ്ങളിൽ പൊലീസ് പ്രാഥമിക പരിശോധന പൂർത്തിയാക്കി. ഇവർക്കായി പ്രത്യേക പട്രോളിങ്ങും നടത്തി. തിരച്ചിൽ തുടങ്ങിയതായും പൊലീസ് അറിയിച്ചു. ഇതിനിടെ, ബാങ്കിെല ക്യാമറകൾ നിലവാരം കുറഞ്ഞതാണെന്നും പറയുന്നു. ദൃശ്യങ്ങളിലെ മുഖങ്ങൾ വ്യക്തമാകാത്തത് ഇതുമൂലമാണത്രേ. എ.ടി.എം കവർച്ച പെരുകിയ സാഹചര്യത്തിൽ എ.ടി.എമ്മുകൾക്ക് കാവൽ ഏർപ്പെടുത്താനും സി.സി ടി.വി സ്ഥാപിക്കാനും പൊലീസ് നിർദേശിച്ചിരുന്നെങ്കിലും കാവൽ ഇപ്പോഴും പ്രാവർത്തികമായിട്ടില്ല. െചലവ് ചുരുക്കുന്നതിെൻറ ഭാഗമായായിരുന്നു കാവൽ ഇല്ലാതാക്കിയത്. ബാങ്ക് ശാഖകളിൽ സുരക്ഷ ജീവനക്കാർ ഉണ്ടെങ്കിലും ഇപ്പോഴത്തെ കവർച്ചയിൽ ജീവനക്കാരുടെ ശ്രദ്ധയില്ലായ്മയാണെന്നാണ് പറയുന്നത്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയോഗിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.