Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2019 5:00 AM IST Updated On
date_range 31 Oct 2019 5:00 AM ISTമത്സ്യബന്ധനത്തിന് പോയ 13 തൊഴിലാളികളുമായി ബന്ധം നഷ്ടപ്പെട്ടു
text_fieldsbookmark_border
ചാവക്കാട്: ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയ 13 തൊഴിലാളികളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. മുനക്കക്കടവ് ഹാർബറിൽ നിന ്ന് തിങ്കളാഴ്ച രാവിലെ വാടാനപ്പള്ളി സ്വദേശി കാദരാജി, തിരുവനന്തപുരം പുല്ലുവിള സ്വദേശി അന്തോണി എന്നിവരുടെ ഒഴുക്ക് വള്ളങ്ങളിൽ മീൻ പിടിക്കാൻ ആഴക്കടലിൽ പോയ ഇവരുമായി ബന്ധപ്പെടാൻ തീരദേശ പൊലീസിന് കഴിഞ്ഞിട്ടില്ല. ആറും ഏഴും തൊഴിലാളികൾ വീതമാണ് വള്ളങ്ങളിലുള്ളത്. ആഴക്കടലിൽ പോയാൽ മൂന്നും നാലും ദിവസം കഴിഞ്ഞാണ് തിരിച്ച് വരുക. കടലിൽ തീവ്ര ന്യൂനമർദം രൂപ്പെട്ടതായി അധികൃതർ അറിയിച്ചതോടെ മുനക്കക്കടവ് തീരപൊലീസ് സി.ഐ റബീഅത്തിൻെറ നേതൃത്വത്തിൽ ഇവരുമായി വയർലെസ് സെറ്റ്, മൊബൈൽ എന്നിവയിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരിധിക്ക് പുറത്ത് എന്നാണ് മറുപടി കിട്ടിയത്. ഇതോടെ ആശങ്കയിലായ പൊലീസ് കോസ്റ്റ്ഗാർഡ്, ജെ.ഒ.സി, ഫിഷറീസ് തുടങ്ങിയവരെ വിവരമറിയിച്ചു. ന്യൂനമർദത്തെ തുടർന്ന് കടലിൽ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കാലാവാസ്ഥ മുന്നറിയിപ്പ് വന്നപ്പോൾ തന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് തീരദേശ പൊലീസ് മുനക്കക്കടവ് ഹാർബറിൽ അനൗൺസ്റ്റൻറും നോട്ടീസ് വിതരണവും നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story