Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2019 4:59 AM IST Updated On
date_range 26 Sept 2019 4:59 AM ISTഹണിട്രാപ്പ് സംഘങ്ങൾ വ്യാപകമാകുന്നു; വല വിരിച്ച് പൊലീസ്
text_fieldsbookmark_border
തൃശൂർ: നഗരങ്ങൾ കേന്ദ്രീകരിച്ച് ഹണിട്രാപ്പ് സംഘങ്ങൾ വ്യാപകമായതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്. വ്യവസായികളേയു ം പ്രവാസികളേയും ലക്ഷ്യമിട്ടാണ് സൗഹൃദം നടിച്ച് പണം തട്ടുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നത്. സംഘം ഇരകളെ കുരുക്കുന്നത് സമൂഹമാധ്യമം വഴിയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് 26 കാരി ഉൾെപ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കടക്കാവൂരിൽ നിന്നും തിരുവനന്തപുരത്തുനിന്നും സമാന കേസുകൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പ്രവാസി വ്യവസായിയെ നഗ്നദൃശ്യം കാണിച്ച് പണം തട്ടിയെന്ന പേരിലാണ് കൊച്ചിയിൽ കഴിഞ്ഞ ദിവസം അറസ്റ്റുണ്ടായത്. ഒരേ മാതൃകയിലാണ് ഇത്തരം തട്ടിപ്പുകളെന്ന് പൊലീസ് പറയുന്നു. ആദ്യം സമ്പന്നനായ ഇരയെ കണ്ടെത്തി വിവരം ശേഖരിക്കും. പിന്നീട് സംഘത്തിലെ സുന്ദരിയായ സ്ത്രീ വഴി ഇരയുമായി ബന്ധം സ്ഥാപിക്കും. നേരിട്ട് വിളിക്കുന്നതിന് പുറമെ ഫേസ്ബുക്ക് വഴിയോ മെസഞ്ചർ, വാട്സ്ആപ് വഴിയോ സൗഹൃദം സ്ഥാപിക്കും. പിന്നെ, നേരിട്ട് കാണണമെന്ന് ആവശ്യപ്പെടും. സ്വകാര്യനിമിഷങ്ങൾ സംഘാംഗങ്ങൾ ഒപ്പിയെടുക്കും. ഇങ്ങനെയാണ് കെണിയിലകപ്പെടുത്തുന്നത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ലക്ഷങ്ങളാണ് ആവശ്യപ്പെടുക. അപമാനം ഭയന്ന് ഭൂരിഭാഗം പേരും തുക നൽകുകയാണ് പതിവ്. ഒരിക്കൽ കുടുങ്ങിയാൽ രക്ഷപ്പെടുക പ്രയാസമാണ്. കൊച്ചി സ്വദേശിയായ ഖത്തർ വ്യവസായിയോട് 50 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ആദ്യം ആത്മഹത്യക്കൊരുങ്ങിയ വ്യവസായി, സുഹൃത്തിൻെറ ഉപദേശപ്രകാരം പൊലീസിനെ സമീപിക്കുകയായിരുന്നു. മുൻപരിചയമില്ലാത്തവർ സമൂഹമാധ്യമങ്ങൾവഴി സൗഹൃദം സ്ഥാപിക്കാനൊരുങ്ങുന്നുവെങ്കിൽ ശ്രദ്ധിക്കണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story