Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2019 5:00 AM IST Updated On
date_range 15 Sept 2019 5:00 AM ISTവെള്ളപ്പതാക വീശി സൈനികരുടെ മൃതദേഹം ഏറ്റുവാങ്ങി പാകിസ്താൻ
text_fieldsbookmark_border
ശ്രീനഗർ: നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ച പാക് സൈന്യത്തിനു നേരെ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ മൃതദേഹം പാകിസ്താൻ ഏറ്റുവാങ്ങി. വെടിയുതിർത്ത് ഇന്ത്യൻ സൈന്യത്തെ പിന്തിരിപ്പിച്ച് മൃതദേഹങ്ങൾ കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തുടർന്ന് വെള്ളപ്പതാക വീശി എത്തിയാണ് പാക് സൈനികർ മൃതദേഹം കൊണ്ടുപോയത്. വെള്ളിയാഴ്ചയാണ് പാക് അധീന കശ്മീരിലെ ഹാജിപൂർ സെക്ടറിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചത്. ഇന്ത്യയുടെ തിരിച്ചടിയിൽ ഒരു പാക് സൈനികൻ കൊല്ലപ്പെട്ടു. മൃതദേഹം തിരിച്ചെടുക്കാനായി പാക് സൈന്യം വീണ്ടും നിരന്തരം വെടിയുതിർത്തു. എന്നാൽ, ഇന്ത്യൻ സൈന്യം പിൻവാങ്ങാതെ തക്കതായ തിരിച്ചടി നൽകിയതോടെ ഒരു പാക് സൈനികൻകൂടി കൊല്ലപ്പെട്ടു. പാക് ഭാഗത്തുനിന്ന് വീണ്ടും ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ പിന്മാറ്റം സമ്മതിച്ച് പാക് സൈനികർ വെള്ളപ്പതാക വീശുകയായിരുന്നു. ഇതേ തുടർന്ന് ഇന്ത്യ പ്രത്യാക്രമണം നിർത്തി. പാക് സൈനികർ വെള്ളപ്പതാക വീശി മൃതദേഹങ്ങൾ കൊണ്ടുപോകുന്ന ദൃശ്യം വാർത്ത ഏജൻസി പുറത്തുവിട്ടു. ജൂലൈ അവസാനവാരത്തിൽ കെരൺ സെക്ടറിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട അഞ്ച് പാക് സൈനികരുടെ മൃതദേഹം ഏറ്റുവാങ്ങാൻ പാകിസ്താൻ ഇതുവരെ തയാറായിട്ടില്ല. മുമ്പ്, കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാനും പാകിസ്താൻ തയാറായിരുന്നില്ല. ഇതേതുടർന്ന്, ഇന്ത്യൻ സേനയാണ് ഇവരുടെ അന്ത്യകർമങ്ങൾ നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story