Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2019 5:01 AM IST Updated On
date_range 8 May 2019 5:01 AM ISTപൈപ്പിടുന്നതിനിടെ ടാറിങ്; നാട്ടുകാർ തടഞ്ഞു
text_fieldsbookmark_border
കാഞ്ഞാണി: വാട്ടർ അതോറിറ്റി പൈപ്പിടാൻ റോഡ് കുഴിച്ചു വരുമ്പോൾ കാഞ്ഞാണി ഭാഗത്ത് റോഡ് ടാറിങ്ങിനെത്തിയ പൊതുമരാമത്ത് അധികൃതരെ വിവിധ രാഷ്്ട്രീയ കക്ഷികൾ തടഞ്ഞു. ഇതോടെ റോഡ് പണി നിർത്തി. ആറാട്ടുപുഴ മുതൽ ഗുരുവായൂർ വരെ പോകുന്ന അമൃത് കുടിവെള്ള പദ്ധതിക്കായി റോഡ് പൊളിച്ച് പൈപ്പിടുന്ന പ്രവൃത്തികൾ പെരിങ്ങോട്ടുകരയിലും, ഏനാമാവ് കെട്ടിൻെറ അടുത്തും എത്തി നിൽക്കുകയാണ്. അന്തിക്കാട് പാന്തോട് മുതൽ മണലൂർ പുത്തൻകുളം വരെയുള്ള പ്രദേശത്ത് റോഡ് വെട്ടിപ്പൊളിക്കാനിരിക്കെയാണ് പൊതുമരാമത്ത് റോഡ് ടാർ ചെയ്യാനെത്തിയത്. സി.പി.ഐ പ്രവർത്തകരായ പി.കെ കൃഷ്ണൻ, വി.ജി. രാധാകൃഷ്ണൻ, ബി.ജെ.പി പ്രവർത്തകരായ സുധീർ പൊറ്റേക്കാട്ട്, മനോജ് മാനിന, കോൺഗ്രസ് പ്രവർത്തകരായ റോബിൻ വടക്കേത്തല, എം.വി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് പണി തടഞ്ഞത്. വളരെ തകർന്ന് കിടക്കുന്ന കുറച്ച് ഭാഗം മാത്രം പണി നടത്തിയ ശേഷം ടാറിങ് പൂർണമായും നിർത്തി െവക്കാമെന്ന് പൊതുമരാമത്ത് അധികൃതർ ഉറപ്പുനൽകിയതോടെയാണ് പ്രശ്നം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story