Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2019 5:01 AM IST Updated On
date_range 20 Feb 2019 5:01 AM ISTഅഞ്ച് വർഷംകൊണ്ട് വൻ വികസനം –ഇന്നസെൻറ് എം.പി
text_fieldsbookmark_border
ആലുവ: ചാലക്കുടിയിൽ അഞ്ച് വർഷം കൊണ്ട് വൻ വികസനം നടപ്പാക്കാൻ കഴിഞ്ഞതായി ഇന്നസെൻറ് എം.പി. മുൻ എം.പിയുടെ ചെലവഴിക് കാതെ കിടന്ന ഫണ്ടുകൾ വരെ െചലവഴിച്ചതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. കേന്ദ്ര സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായ മന്ത്രാലയത്തിന് കീഴിൽ കേരളത്തിൽ സ്‌ഥാപിക്കുന്ന ആദ്യ ടെക്നോളജി സെൻറർ അങ്കമാലിയിൽ നിർമാണം തുടങ്ങി. 113 കോടി ആദ്യഘട്ടത്തിൽ ചെലവഴിക്കുന്ന ടെക്നോളജി സെൻറർ നൈപുണ്യവികസന കേന്ദ്രം, ചെറുകിട സംരംഭക സഹായ കേന്ദ്രം എന്നീ നിലകളിൽ ഏറെ പ്രധാനപ്പെട്ടതാണ്. ഒരു വർഷത്തിനുള്ളിൽ ഇത് പ്രവർത്തനമാരംഭിക്കും. 2014ൽ തറക്കല്ലിട്ടശേഷം മുടങ്ങിക്കിടന്ന കൊരട്ടി ഇ.എസ്.ഐ ഡിസ്പെൻസറിയും ആലുവ ഇ.എസ്.ഐ ബ്രാഞ്ച് ഓഫിസും നിർമാണ ഘട്ടത്തിലാണ്. നിർമാണ ചുമതലയുണ്ടായിരുന്ന എച്ച്.എൽ.എൽ തുടർ പ്രവർത്തനം ഉപേക്ഷിച്ചതിനെ തുടർന്ന് രണ്ട് പ്രവൃത്തികളും ഉപേക്ഷിക്കപ്പെട്ടിരുന്നു. കേന്ദ്ര സർക്കാറിലും ഇ.എസ്.ഐയിലും നടത്തിയ ഇടപെടലുകളെ തുടർന്ന് നിർമാണച്ചുമതല സി.പി.ഡബ്ലിയു.ഡിക്ക് കൈമാറി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിെൻറ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി മലയാറ്റൂർ പള്ളി വികസന പദ്ധതിക്ക് അനുമതി ഉടനെ ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയത്. ഇൗ പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് പദ്ധതിക്കും ഉടനെ കേന്ദ്രാനുമതിയാകും. സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് സമർപ്പിച്ച അതിരപ്പള്ളി നേച്ചർ സർക്യൂട്ട് (39 കോടി), കാലടി മലയാറ്റൂർ പിൽഗ്രിം സർക്യൂട്ട് (59 കോടി) പദ്ധതികൾ കേന്ദ്ര പരിഗണനയിലാണ്. ചാലക്കുടി നഗരസഭ, ചാലക്കുടി എം.എൽ.എ എന്നിവരുടെ സഹകരണത്തോടെ കേന്ദ്ര ആയുഷ് മിഷനും സംസ്‌ഥാന സർക്കാറിെൻറയും സംയുക്ത സംരംഭമായി 50 ബെഡുള്ള കേന്ദ്ര ആയുഷ് ആശുപത്രിക്ക് ചാലക്കുടിയിൽ അനുമതി ലഭിച്ചു. ഒമ്പതുകോടി രൂപ കേന്ദ്ര വിഹിതം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഗഡു അനുവദിച്ചു. നഗരസഭ പദ്ധതിക്ക് സ്‌ഥലം കൈമാറിയതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 123 കോടിയുടെ റോഡുവികസന പദ്ധതികൾക്ക് അനുമതി നേടി. കുന്നത്തുനാട് രണ്ടും ചാലക്കുടിയിൽ നാലും കൊടുങ്ങല്ലൂർ, അങ്കമാലി എന്നീ നിയോജക മണ്ഡലങ്ങളിൽ ഒന്നുവീതവും റോഡുകളാണ് ഇതിൽ വരുന്നത്. പി.എം.ജി.എസ്.വൈ പദ്ധതിയിൽ പുതിയ 23 റോഡുകൾക്ക് അനുമതി നേടി. ആകെ മുതൽമുടക്ക് 35 കോടിയാണ്. എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലായി 12, തൃശൂർ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 13 എന്നിങ്ങനെ റോഡുകളാണ് അനുവദിക്കപ്പെട്ടത്. ഇതേ പദ്ധതിക്ക് കീഴിൽ സംസ്‌ഥാനത്ത് ആദ്യമായി പാലം അനുവദിച്ചത് ചാലക്കുടി ലോകസഭ മണ്ഡലത്തിലെ തിരുവാണിയൂർ പഞ്ചായത്തിലെ അടിയാക്കൽ താഴത്താണ്. 20 മീറ്റർ നീളമുള്ള ലോങ് സ്പൺ ബ്രിഡ്ജ് മൂന്ന് കോടി െചലവഴിച്ചാണ് യാഥാർഥ്യമാക്കിയത്. കാലടി സമാന്തരപാലത്തിെൻറ ഡിസൈൻ പൂർത്തിയാക്കി സ്‌ഥലം അളന്ന് തിരിക്കുന്ന കല്ല് സ്‌ഥാപിച്ചു. അങ്കമാലി ബൈപാസ് പദ്ധതിക്ക് കിഫ്ബി തുക അനുവദിച്ചു. സീപോർട്ട് -എയർപോർട്ട് റോഡ് രണ്ടാം ഘട്ടത്തിനായി 2018-19 ബജറ്റിൽ 50 കോടിയും എൻ.എ.ഡി മുതൽ മഹിളാലയം വരെ 6.6 കിലോമീറ്റർ പൂർത്തിയാക്കുന്നതിനായി കിഫ്ബി 430 കോടി രൂപയും അനുവദിച്ചതായും എം.പി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story